മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനാണ് മുന്നറിയിപ്പ് അവഗണിച്ച് നേതാവ് യമുനാ നദിയിൽ ഇറങ്ങിയത്. എന്നാൽ കിട്ടിയത് എട്ടിന്റെ പണിയാണ്.
ഡൽഹി ബിജെപി സംസ്ഥാന അധ്യക്ഷനാണ് പണി കിട്ടിയത്. പതഞ്ഞ് പൊങ്ങിയ യമുനയില്‍ മുങ്ങിയ വീരേന്ദ്ര സച്ച്ദേവ ചൊറിച്ചിലിനും ശ്വാസതടസത്തിനും ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.BJP leader who drowned in Yamuna has itching and difficulty in breathing
മലിനീകരണവും കാലാവസ്ഥ മാറ്റവും കൊണ്ട് പതഞ്ഞു പൊങ്ങിയ യമുനാനദിയിൽ ഇറങ്ങരുതെന്ന് വിദഗ്ധര്‍ മുന്നറിയപ്പ് നൽകിയിരുന്നു.
എന്നാൽ എന്തും ഓവറായാലേ ശ്രദ്ധക്കപ്പെടൂ എന്ന ലൈനിലായിരുന്നു നേതാവ്. നദീ ശുദ്ധീകരണ ഫണ്ട് ആംആദ്മി പാര്‍ട്ടി മുക്കി എന്ന് ആരോപിച്ച് സച്ച്ദേവ നുരഞ്ഞ് ഒഴുകിയ യമുനയില്‍ മുങ്ങുകയായിരുന്നു.
ഉടന്‍ പൊങ്ങിയെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന അവസ്ഥയിലായി കാര്യങ്ങൾ. പിന്നീടങ്ങോട്ട് വിശ്രമമുണ്ടായിട്ടില്ല. ചൊറിച്ചിലോട് ചൊറിച്ചില്‍.
ചൊറിച്ചിൽ അസഹ്യമായതിന്റെ പിന്നാലെ ശ്വാസതടസവും അനുഭവപ്പെട്ടതോടെ സഹികെട്ട് ആര്‍എംഎല്‍ ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുകയാണ് കക്ഷി.
എന്നാൽ ചൊറിഞ്ഞ് തളരില്ലെന്നും മലിനീകരണത്തിനും എഎപിക്കും എതിരായ പോരാട്ടം തുടരുമെന്നും സച്ച്ദേവ പറഞ്ഞു. കടുത്ത മലിനീകരണം മൂലം യമുനാ നദിയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുള്ളപ്പോഴാണ് നേതാവിന്റെ പ്രകടനം.