പഴഞ്ചനല്ല പഴങ്കഞ്ഞിയാണ് ട്രെന്റ്; കേരളത്തിലല്ല അങ്ങ് ഫ്രാൻസിൽ; ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും…ടിന്റുവിന്റെ ഗ്രാമം ഭോജനശാല സൂപ്പർഹിറ്റ്

പാരീസ്: തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ വിജയമായി.

ഇതോടെ കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങി. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു.

മലയാളികളുടെ സ്വന്തം പഴങ്കഞ്ഞിയാണ് ഫ്രാൻസിൽ ഇപ്പോൾ താരം. മലയാളികളുടെ പഴങ്കഞ്ഞി മാത്രമല്ല, ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം ഇവിടെ കിട്ടും. കുമളി സ്വദേശി പി.ടി. ടിന്റുവാണ് ഫ്രാൻസിൽ മലയാളികളുടെ ഇഷ്ടവിഭവങ്ങൾ വിളമ്പി ഹിറ്റക്കിയിരിക്കുന്നത്.

ഗ്രാമം ഭോജനശാല എന്ന പേരിൽ ഈ മുപ്പത്തൊൻപതുകാരൻ പാരീസിൽ നടത്തുന്ന റസ്റ്റോറന്റിൽ മലയാളികളുടെ നൊസ്റ്റാൾജിക് വിഭവങ്ങൾ ഇഷ്ടംപോലെ കഴിക്കാം.

ഹോം സ്റ്റേ നൽകിയ ആത്മവിശ്വാസത്തിലാണ് ടിന്റു കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങിയത്. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. കഴിഞ്ഞമാസം പാരീസിലെ ഔദ്യോഗിക ടൂറിസം മാഗസിനായ ‘Bonjour Bobigny” ൽ ‘ഗ്രാമം ഭോജനശാല”യെ കുറിച്ചുള്ള ലേഖനംകൂടി വന്നതോടെ സംരംഭം സൂപ്പർ ഹിറ്റായി.

മറ്റു രാജ്യങ്ങളിലും ഫ്രാഞ്ചൈസികൾ തുടങ്ങാനുള്ള പരിശ്രമത്തിലാണ് ടിന്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ കഴിഞ്ഞമാസം ശാഖ തുറന്നു. സിംഗപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സംരംഭകർ ഫ്രാഞ്ചൈസിക്ക് സമീപിച്ചിട്ടുണ്ടെന്ന് ടിന്റു പറഞ്ഞു.

15 യൂറോയ്ക്ക് ഫ്രഞ്ച് പാരമ്പര്യ ഭക്ഷണവും 10-18 യൂറോയ്ക്ക് തെന്നിന്ത്യൻ വിഭവങ്ങളും ലഭിക്കും. പഴങ്കഞ്ഞിക്ക് 18യൂറോയാണ് ഇവിടെ വില. ഞെട്ടരുത്, നമ്മുടെ നാട്ടിലെ 1700രൂപ. ചട്ടിയിൽ വിളമ്പുന്ന ശ്രീലങ്കൻ തെങ്ങിൻ കള്ളും ഇഡലി, ദോശ,ചമ്മന്തി, ചിക്കൻ, മട്ടൻ, മീൻകറി തുടങ്ങിയവയ്ക്കെല്ലാം ഇവിടെ വൻ ഡിമാൻഡാണ്.

കുമളി അട്ടപ്പള്ളം പുളിക്കപ്പറമ്പിൽ പരേതനായ തങ്കച്ചന്റെയും മുൻ എൽ.ഐ.സി ഏജന്റ് ഉഷയുടെയും മകനാണ് പി.ടി. ടിന്റു. ഭാര്യ: സന്ധ്യ മസ്കറ്റിൽ നഴ്സായ സന്ധ്യയാണ് ഭാര്യ. നാലു വയസുള്ള ഒരു മകനുമുണ്ട്. ടിവൻ എന്നാണ് മകന്റെ പേര്.

English Summary

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല; ആശങ്ക: VIDEO

ഇസ്രായേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം; മുന്നറിയിപ്പ് സൈറൺ മുഴങ്ങിയില്ല;...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

Related Articles

Popular Categories

spot_imgspot_img