104 ദിവസം തുടർച്ചയായി വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്ത യുവാവിന് ഒടുവിൽ ദാരുണാന്ത്യം. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. വിശ്രമമില്ലാതെ ജോലി ചെയ്ത അബാവോ എന്ന 30 കാരന്‍ അവയവങ്ങള്‍ ആണ് തകരാറിലായതിനെത്തുടര്‍ന്നു മരണപ്പെട്ടത്. 104 ദിവസത്തെ ജോലിയ്ക്കിടെ ഒരു ദിവസം മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. A young man who worked continuously for 104 days without rest met a tragic end
ചൈനയിലെ ഒരു കമ്പനിയില്‍ പെയിന്ററായാണ് അബാവോ ജോലി ചെയ്തുവന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അബാവോ കമ്പനിയുമായി കരാറില്‍ ഒപ്പുവെയ്ച്ചത്. കരാര്‍ അനുസരിച്ച് ഷെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു പ്രോജക്ടില്‍ അദ്ദേഹം ജോലി ചെയ്ത് തുടങ്ങി.
മെയ് മാസം വരെ ലീവെടുക്കാതെയാണ് അബാവോ ജോലി ചെയ്തത്. എന്നാല്‍ മെയ് 25ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് അബാവോ അവധിയെടുത്തു. എന്നാല്‍ മൂന്നാം ദിവസം ഇദ്ദേഹം ബോധംകെട്ട് വീഴുകയായിരുന്നു.
ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അബാവോയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനയിൽ അബാവോയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയത്.
ചികിത്സയിലായിരുന്ന അബാവോ ജൂണ്‍ 1 ന് മരണത്തിന് കീഴടങ്ങി. യുവാവിന്റെ മരണത്തോടെ ചൈനയിലെ തൊഴില്‍ സംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്.