വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള സംഭവങ്ങൾ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോൾ ഈ വഴിയെ സഞ്ചരിക്കുകയാണ് കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം.(Kozhikode water resource center with AI technology to predict landslide risk)
കേന്ദ്ര ശാസ്ത്രവകുപ്പിന്റെ നേതൃത്വത്തിൽ സൂരത്കല്ലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ചേർന്നാണ് പദ്ധതികൾ നടപ്പാക്കുക.
മലയിടിച്ചിൽ സാധ്യതയുള്ള ഡാൽജിലിങ്ങിലെ കലിംപോങ്, നീലഗിരി, വയനാട് എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി ഉരുൾപൊട്ടൽ മുന്നറിയിപ്പ് തൽസമയം നൽകാനുള്ള പദ്ധതിക്കാണ് കൊൽക്കത്തയിലെ ആസ്ഥാനത്ത് ജിഎസ്ഐ തുടക്കമിട്ടത്.
ഇതിന്റെ ആദ്യ സെൻസറുകൾ കേരളത്തിലെ മലയോരങ്ങളിൽ സ്ഥാപിക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പറയുന്നു.
മണ്ണിടിച്ചിൽ പ്രവചനത്തിനായി, ഭൂസ്കലൻ എന്ന ആപ്പും ഭൂസങ്കേത് വെബ് സൈറ്റും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കി. വൈകാതെ ഇതു പ്രവർത്തനം ആരംഭിക്കുമെന്ന് ജിഎസ്ഐ കേന്ദ്രങ്ങൾ പറഞ്ഞു.