ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ലെന്നു സുപ്രീം കോടതി. ആർട്ടിക്കിൾ 21 പ്രകാരം പ്രതിക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. (Investigating agency cannot pry into private life of bailed accused: Supreme Court)
മയക്കുമരുന്ന് കേസിൽ നൈജീരിയൻ പൗരൻ ഫ്രാങ്ക് വിറ്റസിന്റെ നീക്കങ്ങൾ അറിയാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിനെ എത്തിതുകൊണ്ടാണ് കോടതിയുടെ നീക്കം. ജാമ്യ വ്യവസ്ഥ നീക്കം ചെയ്ത ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, ഗൂഗിൾ മാപ്പിൽ പിൻ രേഖപ്പെടുത്തുന്നത് തടഞ്ഞു.
പ്രതിയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ അന്വേഷണ ഏജൻസിയെ അനുവദിക്കുന്ന ജാമ്യ വ്യവസ്ഥകൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കുറ്റം തെളിയിക്കപ്പെടാത്ത പ്രതിയുടെ കേസാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റക്കാരനല്ലാത്തിടത്തോളം നിരപരാധിയാണെന്ന അനുമാനം ബാധകമാണെന്നും കോടതി പറഞ്ഞു.
തുടർച്ചയായി എത്തിനോക്കാൻ അന്വേഷണ ഏജൻസിയെ അനുവദിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ചോ മറ്റോ ജാമ്യത്തിൽ പുറത്തിറങ്ങുന്ന പ്രതിയുടെ ഓരോ നീക്കത്തിലും നിരന്തര ജാഗ്രത പുലർത്തുകയാണെങ്കിൽ, അത് ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന പ്രതികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ലംഘിക്കുമെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു.