കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജില്ല അതീവ ജാഗ്രതയിൽ

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വാകാര്യ ആശുപ്ത്രിയിൽ ചികിത്സയിലാണ്. (Amoebic encephalitis confirmed again in Kozhikode; The district is on high alert)

കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വ്യക്തമാക്കി. പയ്യോളിയിലെ കാട്ടുകുളത്തിൽ കഴിഞ്ഞ ആഴ്ച കുട്ടി കുളിച്ചിരുന്നു. വീണ്ടും രോഗം കണ്ടതോടെ ജില്ല അതീവജാഗ്രതയിൽ ആണ്.

ALSO READ:

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണം വന്ദേ ഭാരത് ട്രെയിനുകൾ;റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: എറണാകുളത്തു നിന്നും തമിഴ്നാട്ടിലെയും കർണടാകത്തിലെയും പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം).Vande Bharat trains should attract more domestic tourists to Kochi

കൊച്ചിയുടെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് സമർപ്പിച്ച നിർദ്ദേശത്തിലാണ് സംഘടന ഇക്കാര്യം ആവശ്യപ്പെടുന്നത്.

എറണാകുളം – മധുര റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറും എറണാകുളം – ബെം​ഗളുരു – ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസും വേണമെന്നാണ് കെടിഎം ആവശ്യപ്പെടുന്നത്.

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

​മറ്റ് തെക്കേ ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, വടക്കേ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്കും കേരളത്തിലേക്കെത്താൻ ഈ ട്രെയിൻ സർവീസുകൾ ​ഗുണം ചെയ്യുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

കർണാടകത്തിലെ മൈസൂർ, ബംഗളൂരു, തമിഴ്‌നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകർഷിക്കാൻ വന്ദേഭാരത് സഹായമാകും.

ഒപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളെയും കൂടുതലായി ആകർഷിക്കാൻ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകുമെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതിന് റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വ്യക്തമാക്കി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

കെടിഎം മന്ത്രിക്ക് മുന്നിൽവച്ച മറ്റു നിർദ്ദേശങ്ങൾ

തൃശൂർ പൂരം പോലെ കൂടുതൽ ഉത്സവങ്ങളെ ടൂറിസത്തിൽ ഉൾപ്പെടുത്തുക

പുതിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കുക

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുക

കേരളത്തെ വിവാഹ, സമ്മേളന (മൈസ്) ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക

അന്താരാഷ്ട്ര വിപണിയിൽ ഇൻക്രഡിബിൾ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക

20 ഇന്ത്യൻ എംബസികളിൽ ടൂറിസം ഓഫീസുകളുടെ ഫോൺ നമ്പരും വിലാസവും പ്രദർശിപ്പിക്കുക

കേരള ട്രാവൽമാർട്ട് നടത്തിപ്പിന് കേന്ദ്ര ധനസഹായം നൽകുക

തിരുവനന്തപുരത്ത് ടൂറിസം സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുക

ആയുഷ് മന്ത്രാലയവുമായി ചേർന്ന് വാല്യു ട്രാവൽ ബോർഡ് രൂപീകരിക്കുക

അന്താരാഷ്ട്ര പ്രദർശനങ്ങളിൽ മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകുക

ടൂറിസം സൊസൈറ്റികൾക്ക് സാമ്പത്തികസഹായം

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img