കട്ടപ്പനയിലേത് ഇലന്തൂർ മോഡൽ ദുർമന്ത്രവാദക്കൊലയോ? കൊല്ലപ്പെട്ടത് പിഞ്ചു കുഞ്ഞും വയോധികനും! ഇരയായത് ആഭിചാരത്തിനിടെ ഗർഭിണിയായ യുവതിയുടെ കുഞ്ഞ്; പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം; നരബലി നടന്നെന്ന് ഉറപ്പിച്ച് നാട്ടുകാർ; മൃതദേഹങ്ങൾ കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായി സംശയം

കട്ടപ്പനയിൽ നടന്നത് ഇലന്തൂർ ആഭിചാര കൊലയ്ക്ക് സമാനമായ സംഭവമെന്ന് സൂചന. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ പിടിയിലായ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നാണ് ഇരട്ട കൊലപാതകം സംബന്ധിച്ച വിവരം പുറത്ത് വന്നത്. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവു ചെയ്‌തെന്ന് സംശയിക്കുന്ന വീടും പരിസരവും ഇപ്പോൾ പൊലീസ് കാവലിലാണ്. ഏതാനും ദിവസം മുമ്പാണ് കട്ടപ്പന നഗരത്തിലെ വർക്ക് ഷോപ്പിൽ നിന്നും ഇരുമ്പു സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ രണ്ട് പേർ പൊലീസ് പിടിയിലാകുന്നത്.

മോഷണ സമയത്ത് വർക്ക് ഷോപ്പ് ഉടമയുടെ മകൻ സ്ഥലത്തെത്തുകയും മോഷണം നേരിൽ കാണുകയുമായിരുന്നു. തുടർന്നുണ്ടായ മൽപിടുത്തത്തിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച മോഷ്ടാക്കളിൽ ഒരാൾക്ക് വീണു പരുക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്‌തതോടെയാണ് നടുക്കുന്ന സംഭവങ്ങളിലേക്ക് വഴി തുറന്നത്. മോഷ്ടാക്കളിൽ ഒരാൾ ആഭിചാര ക്രിയകൾ നടത്തുന്നയാളാണെന്നാണ് ലഭിക്കുന്ന വിവരം. ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടാണ് ഇയാൾ ഒപ്പമുണ്ടായിരുന്ന യുവാവുമായി സൗഹൃദത്തിലായത്.

ഇലന്തൂർ മോഡലിൽ ആഭിചാര ക്രിയകൾ നടത്തുന്ന പ്രതി ഇത്തരത്തിൽ ആഭിചാര ക്രിയക്കിടെ യുവതിയെ ഗർഭിണിയാക്കിയെന്നും തുടർന്ന് യുവതിയ്ക്ക് ജനിച്ച കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നുമുള്ള സൂചനകളാണ് പൊലീസിന് ലഭിക്കുന്നത്. സമാനമായി ഒരു വയോധികനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മണിക്കൂറുകളോളം പ്രതിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിനാൽ തന്നെ കൊലപാതകം സംബന്ധിച്ച് ഇവർ നൽകിയിരിക്കുന്ന മൊഴികൾ പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

കൊലപാതക ശേഷം മൃതദേഹം കുഴിച്ചിട്ടെന്ന് പ്രതികൾ പറയുന്ന വീടാണ് ഇപ്പോൾ പൊലീസ് കാവലിലുള്ളത്. ഇവിടെ ഉടൻ തന്നെ പൊലീസ് മണ്ണ് നീക്കി പരിശോധന നടത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. മൃതദേഹാവശിഷ്ടം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടാകു. സംഭവത്തിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

Related Articles

Popular Categories

spot_imgspot_img