യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!
വാഷിങ്ടൻ: അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ പത്ത് വർഷമായി ഇതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു മേഘ്നാബെൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സിസിടിവിയിൽ പതിഞ്ഞത് ക്രൂര ആക്രമണം
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ മാസ്‌കും കൈയ്യുറയും ധരിച്ച ഒരാൾ സൂപ്പർമാർക്കറ്റിലേക്ക് പ്രവേശിക്കുന്നതായി കാണാം.
തുടർന്ന് ഇയാൾ മേഘ്നാബെന്നുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിനുള്ളിൽ നിന്ന് തോക്കെടുത്ത് രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് അവർ നിലത്തുവീണതിന് പിന്നാലെ പ്രതി കൗണ്ടറിന് മുകളിലേക്ക് ചാടിക്കയറി വീണ്ടും വെടിവെച്ച ശേഷമാണ് രക്ഷപ്പെട്ടത്.
കുടുംബം ഗുജറാത്തിൽ
ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ബിജാപുർ മേഖലയിലെ ജന്ത്രാൽ ഗ്രാമ സ്വദേശിയാണ് മേഘ്നാബെൻ പട്ടേൽ.
ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷി, മകൻ സ്മിത്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. മാതാപിതാക്കളായ കർസൻഭായിയും കപിലാബെന്നും ഇപ്പോഴും ജന്ത്രാൽ ഗ്രാമത്തിലാണ് താമസം.
English Summary
Indian-origin woman Meghnaben Patel was shot dead during a robbery attempt at a supermarket in Virginia, USA. The attacker opened fire inside the store and escaped after the incident. Police have launched an investigation and are searching for the suspect.
indian-woman-shot-dead-virginia-supermarket
അമേരിക്ക, വെർജീനിയ, ഗുജറാത്ത്, ഇന്ത്യൻ വനിത, വെടിവെയ്പ്പ്, കവർച്ച, പ്രവാസി വാർത്ത, അന്താരാഷ്ട്ര വാർത്ത, ക്രൈം വാർത്ത, മേഘ്നാബെൻ പട്ടേൽ









