ടാറിംഗ് കഴിഞ്ഞ് മൂന്നാം ദിവസം തന്നെ റോഡ് തകർന്നു; കൂത്താട്ടുകുളത്തിൽ പ്രതിഷേധം
കൊച്ചി: കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ മൂന്നാം ദിവസം തന്നെ റോഡ് തകർന്നതായി പരാതി.
ക്രെയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെയാണ് പുതിയ ടാർ പാളി പൊളിഞ്ഞത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നുള്ള വലിയ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം.
ഭാരമേറിയ തടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ റോഡിന് കേടുപാടുകൾ സംഭവിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പരാതി ലഭിച്ചതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.
പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ പി.സി. ഭാസ്കരനും മായാ വിശ്വനാഥനും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മണ്ണ് കയറ്റി എത്തിയ ടിപ്പർ ലോറികളെയും തടഞ്ഞു.
ടാറിംഗ് പൂർണമായി ഉറപ്പുവരുത്തുന്നതുവരെ ഈ വഴിയിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ദിവസം മുൻപാണ് ഈ റോഡിൽ ടാറിംഗ് പൂർത്തിയാക്കിയിരുന്നത്. അതിനു പിന്നാലെ തന്നെ റോഡ് തകർന്നത് നാട്ടുകാരിൽ അസന്തോഷം സൃഷ്ടിച്ചിട്ടുണ്ട്.
English Summary:
A newly tarred road in Kochi was damaged within just three days of completion after heavy timber was loaded using a crane, causing the surface layer to break. The incident occurred when large logs were brought onto the road and lifted onto a truck, leading to visible damage to the fresh tar. The situation sparked protests from local residents, prompting authorities to intervene and restrict heavy vehicle movement until the road is properly stabilized.









