- സസ്പെൻഷന് പിന്നാലെ നിദ ഒളിവിൽ; ഭർത്താവിന്റെ മൊഴികളിൽ വൈരുദ്ധ്യം. ടെക്കി യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു
ന്യൂഡൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസുമായി ബന്ധപ്പെട്ട മതപരിവർത്തന–ലൈംഗിക പീഡന കേസിൽ പ്രധാന പ്രതികളിൽ ഒരാളായ നിദ ഖാനെ കണ്ടെത്താനാകാതെ അന്വേഷണം തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവ് മൊയീൻ നവീദ് ഇഖ്ബാൽ ഖാൻ നിരന്തരം മൊഴി മാറ്റുന്നതാണ് അന്വേഷണത്തെ കൂടുതൽ സങ്കീർണമാക്കുന്നത്. ഏപ്രിൽ 14-ന് നിദ വീട്ടിൽ നിന്ന് പോയതായും ഒരു ബന്ധുവിനൊപ്പമാണെന്നും ആദ്യം മൊഴി നൽകിയ ഇഖ്ബാൽ ഖാൻ, പിന്നീട് മറ്റൊരു വിശദീകരണമാണ് പൊലീസിനോട് നൽകിയത്.
ബന്ധുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട് പൂട്ടിയ നിലയിലായിരുന്നുവെന്നും, നിദയുടെയും ബന്ധുവിന്റെയും മൊബൈൽ ഫോണുകൾ ഓഫായിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കി.
രണ്ടുമാസം മുൻപ് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ നിദയെ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ടിസിഎസ് സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷമാണ് ഇവർ ഒളിവിൽ പോയതെന്നാണ് വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
English Summary
New Delhi: Nida Khan, a key accused in a religious conversion and sexual harassment case linked to TCS Nashik, remains absconding. Police have been unable to trace her for over a week.
Investigators say the case has become complicated due to repeated changes in statements by her husband, Moin Naveed Iqbal Khan. Despite multiple leads, including visits to relatives’ houses, her whereabouts remain unknown. The probe is ongoing.
TCS, Nida Khan, crime case, India news, police investigation, Nashik, missing accused, breaking news









