കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം
കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11-കാരി മരിച്ചു. വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്.
പരിശീലനത്തിനിടെ കുഴഞ്ഞുവീണതായാണ് വിവരം. അഹന്നയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന്ന. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസർകോട്ടും ദുരന്തം
മഞ്ചേശ്വരം കുണ്ടുകൊൽക്കെ ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചൗക്കി സ്വദേശി ഉമറുൽ ഫാറൂഖിന്റെ മകൻ മുഹമ്മദ് സൈനുൽ ആബിദ് (18) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ബീച്ചിലെത്തിയപ്പോൾ തിരയിൽപ്പെട്ടതാണ് അപകടം. കൂടെയുണ്ടായിരുന്ന മറ്റുള്ളവരിൽ രണ്ട് പേർ രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.
English Summary:
An 11-year-old girl died after collapsing during a karate training session in Kollam, reportedly after experiencing sudden discomfort during practice. She was rushed to the hospital but could not be saved, and authorities have begun an investigation following a complaint from her family. In a separate incident in Kasaragod, an 18-year-old youth drowned after being caught in strong waves at a beach while visiting with his family. Despite initial rescue efforts, he went missing and was later found dead during a search operation, adding to the shock of the two tragic incidents.









