ഓപ്പറേഷൻ ‘സൈ ഹൈണ്ട് 2.0’: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ 16 പേർ അറസ്റ്റിൽ
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസ് നടത്തിയ ഓപ്പറേഷൻ ‘സൈ ഹൈണ്ട് 2.0’ നടപടിയിൽ എറണാകുളം റൂറൽ ജില്ലയിൽ 16 പേർ അറസ്റ്റിലായി.
ഇവരിൽ 13 പേരെ റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് 36 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം ഒൻപത് ഡിവൈസുകളും പൊലീസ് പിടിച്ചെടുത്തു.
വിവിധ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ്
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവരും ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് കൈമാറിയവരും, അക്കൗണ്ടുകളിൽ എത്തിയ മറ്റുള്ളവരുടെ പണം ചെക്ക്, എടിഎം കാർഡ് എന്നിവ ഉപയോഗിച്ച് പിൻവലിച്ചവരും ഉൾപ്പെടെയുള്ളവരാണ് പിടിയിലായവർ.
ഇവരുടെ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബെവ്കോ ലോറിയിൽ നിന്ന് മദ്യ മോഷണം; 48 മണിക്കൂറിനകം പ്രതി പിടിയിൽ
റിമാൻഡ് ചെയ്ത പ്രതികൾ
അറക്കപ്പടി മണ്ണൂപ്പറമ്പിൽ അഫ്സൽ, വെങ്ങോല പട്ടരുമഠം ഇബ്രാഹിം ബാദുഷ, പള്ളിക്കര മംഗലം കുന്നേൽ റെജി, ഏനാനല്ലൂർ പീടിയേക്കൽ ഭസിത് ഷമീർ, പോത്താനിക്കാട് കല്ലറക്കുടിയിൽ ഫെബിൻസ് ബഷീർ, വെള്ളൂർക്കുന്നം പാലക്കാട് പുത്തൻപുരയിൽ നൗഷാദ്, പട്ടാമ്പിയിൽ ഷമീർ, മേക്കടമ്പ് കാളൻകുടിയിൽ അനന്തു അശോകൻ, മുളവൂർ കൂവക്കാട് ഫരീദുദീൻ, മാറാടി പടിഞ്ഞാറേക്കുടിയിൽ ബിജു, പല്ലാരിമംഗലം അട്ടായം ഷാ മോൻ, ഏനാനല്ലൂർ പൊറ്റക്കണ്ടത്തിൽ മുഹമ്മദ് അജ്മൽ, കല്ലൂർക്കാട് വാകമറ്റത്തിൽ അബിൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
പൊലീസിന്റെ മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ടുകൾ എടുത്ത് മറ്റുള്ളവർക്ക് കൈമാറുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
English Summary:
Sixteen people were arrested in Ernakulam Rural district as part of Operation Cy-Hunt 2.0, a police crackdown on online financial fraud. Police registered 36 FIRs and seized nine devices during the operation, while 13 accused were remanded. Those arrested include individuals involved in online scams, people who provided bank accounts to fraudsters, and others who withdrew money using cheques and ATM cards from accounts used in fraudulent transactions.









