പശ്ചിമേഷ്യൻ സംഘർഷം: സമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് യൂസഫലി
ദുബായ്: ഇറാൻ–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഡയറക്ടറുമായ എം.എ. യൂസഫലി പ്രതികരിച്ചു.
ഗൾഫിലെ നിലവിലെ സാഹചര്യം സുരക്ഷിതമാണെന്നും അനാവശ്യമായ ഭീതിപരത്തൽ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഭ്യൂഹങ്ങൾ വിശ്വസിക്കരുത്
ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ആശങ്ക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കുടുംബങ്ങളെ പേടിപ്പിക്കരുതെന്നും യൂസഫലി ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷയ്ക്ക് ആശങ്ക വേണ്ട
ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൽ മതിയായ ഭക്ഷ്യവസ്തുക്കൾ സ്റ്റോക്കിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎഇ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
സമാധാനത്തിനായി പ്രാർത്ഥിക്കണം
“നമുക്ക് അന്നം തരുന്ന രാജ്യങ്ങൾ സുരക്ഷിതമായിരിക്കട്ടെ. ഇവിടുത്തെ ഭരണാധികാരികൾക്കും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കുക നമ്മുടെ കടമയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഏത് വെല്ലുവിളിയെയും നേരിടാനുള്ള കഴിവും പ്രാപ്തിയും ഉണ്ടെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
English Summary:
Lulu Group Chairman M.A. Yusuff Ali urged people not to spread panic amid the ongoing Iran–Israel conflict, stating that Gulf countries remain safe. He advised expatriate families to rely only on official information and avoid believing exaggerated social media reports. Yusuff Ali also assured that the UAE government has ensured food security and that Lulu Group has sufficient stock. He called on everyone to pray for the safety and stability of the nations that provide livelihoods to millions of Indians.









