ഇറാൻ–ഇസ്രയേൽ സംഘർഷം; ദേശീയ താൽപര്യം മുൻനിർത്തി ഇന്ത്യ തീരുമാനം എടുക്കും
ഡൽഹി: ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതികരിച്ച് ഇന്ത്യ. സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റംസാൻ മാസത്തിൽ മേഖലയിലെ സ്ഥിതി വഷളായത് നിർഭാഗ്യകരമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ദേശീയ താൽപര്യം മുൻനിർത്തി തീരുമാനം
ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം ഇന്ത്യ എടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാധാരണ ജനജീവിതവും സാമ്പത്തിക രംഗവും സ്തംഭിച്ചതായി ചൂണ്ടിക്കാട്ടിയ മന്ത്രാലയം, ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ ഒരു കോടിയിലധികം ഇന്ത്യക്കാരെ ബാധിക്കുന്ന സാഹചര്യമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് അടച്ചു; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; ₹10,000 കോടിയുടെ ചരക്ക് പ്രതിസന്ധി
ഗൾഫ് നേതാക്കളുമായി ചർച്ച
സംഘർഷം ഗൾഫ് രാജ്യങ്ങളെ ബാധിച്ചതിനെ തുടർന്ന് നരേന്ദ്ര മോദി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹ് എന്നിവരുമായി ഫോണിൽ സംസാരിച്ചു.
ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഖമനേയിയുടെ വധത്തെക്കുറിച്ച് പുതിയ പ്രസ്താവനയിലും പരാമർശമില്ല.
English Summary:
India voiced deep concern as tensions between Iran and Israel escalated and made it clear that it will take appropriate decisions based on national interests. The Ministry of External Affairs firmly stated that attacks on cargo vessels are unacceptable and emphasized the safety of more than one crore Indians living in the Gulf region. Meanwhile, Prime Minister Narendra Modi spoke with the Sultan of Oman and the Crown Prince of Kuwait to address the growing regional crisis and review measures to protect the Indian community abroad.









