സിനിമാ സെറ്റിലെ തർക്കം പോലീസ് സ്റ്റേഷനിൽ; സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസു സൈബ (ഷംസുദീൻ) അറസ്റ്റിൽ. സിനിമയുടെ നിർമാതാവ് ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി.
കരാറിൽ നിശ്ചയിച്ചതിലധികം തുക ചിത്രീകരണത്തിനായി വാങ്ങിയതും വിശ്വാസവഞ്ചന നടത്തിയതുമാണ് പരാതിയിലെ ആരോപണം.
രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമ പൂർത്തിയാക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും, ചിത്രീകരണം അവസാനിക്കുമ്പോൾ ചെലവ് മൂന്ന് കോടി 25 ലക്ഷം രൂപയായി ഉയർന്നുവെന്നാണ് നിർമാതാവിന്റെ പരാതി.
സാമ്പത്തിക ഇടപാടുകളിൽ തട്ടിപ്പും വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന നടപടികളും ഉണ്ടായതായി പരാതിയിൽ പറയുന്നു. ഷംസുദീനെ കൂടാതെ സിനിമയുമായി ബന്ധപ്പെട്ട അഞ്ചുപേരുടെ പേരും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ നിലവിൽ സംവിധായകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിർമാതാവ് വ്യക്തിപരമായ വൈരാഗ്യം തീർക്കാനാണ് കേസ് കൊടുത്തതെന്നും, ചിത്രീകരണത്തിനാവശ്യമായ തുക മാത്രമേ വാങ്ങിയിട്ടുള്ളൂവെന്നും ഷംസു സൈബ പ്രതികരിച്ചു.
ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് നടപടി എന്നാണ് അദ്ദേഹത്തിന്റെ വാദം.
ചിത്രീകരണത്തിനിടെ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലത്തെച്ചൊല്ലി തർക്കങ്ങളുണ്ടായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് സിനിമാറ്റോഗ്രാഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നുവെങ്കിലും, റിലീസിന് ശേഷം തുക നൽകാമെന്ന നിർമാതാവിന്റെ ഉറപ്പിനെ തുടർന്ന് സംഘടന വിഷയം പരിഹരിച്ചിരുന്നു.
English Summary:
Film director Shamsu Saiba was arrested in Kochi over a financial fraud complaint filed by the producer of the film Abhilasham. The producer alleges he took more money than agreed and breached trust, while the director claims the case is driven by personal vendetta.Film director Shamsu Saiba was arrested in Kochi over a financial fraud complaint filed by the producer of the film Abhilasham. The producer alleges he took more money than agreed and breached trust, while the director claims the case is driven by personal vendetta.
director-shamsu-saiba-arrested-fraud-case
Shamsu Saiba, Abhilasham Movie, Arrest, Fraud Case, Malayalam Cinema, Kochi, Film Controversy









