റോസ് ഡേ; പൂവും കുപ്പിയും പിന്നെ പോലീസും.. പിന്നാലെ തോക്കേന്തി നിൽക്കുന്ന ചിത്രവും, പണി മൊത്തത്തിൽ പാളി…
പട്‌ന: ബിഹാറിൽ ‘റോസ് ഡേ’ ആഘോഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതിക്ക് നിയമനടപടി. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് വീഡിയോയിൽ മദ്യകുപ്പി പ്രദർശിപ്പിച്ചതാണ് കേസിന് കാരണമായത്.
കാഞ്ചൻ ദേവിയെയും ഭർത്താവിനെയുംതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച വീഡിയോയിൽ ഭർത്താവിന് റോസാപ്പൂവ് നൽകി ഗ്ലാസിൽ പാനം ഒഴിച്ച് കുപ്പി കൈമാറുന്ന ദൃശ്യങ്ങളുണ്ട്. വീഡിയോ വൈറലായതോടെ വിമർശനങ്ങളും പരാതികളും ഉയർന്നു. തുടർന്ന് പൊലീസ് അന്വേഷണവും വീട്ടിൽ റെയ്ഡും നടത്തി.
ഇതിനിടെ, ബ്യൂട്ടി പാർലറിനുള്ളിൽ തോക്ക് പിടിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രം കൂടി പുറത്തുവന്നതോടെ അന്വേഷണം ശക്തമായി. പരിശോധനയിൽ തോക്ക് ദീൻദയാൽ ചൗക്ക് സ്വദേശിയായ വിശാൽ കുമാറിന്റെ ലൈസൻസുള്ള ആയുധമാണെന്ന് കണ്ടെത്തി.
ലൈസൻസ് ഉണ്ടായാലും മറ്റൊരാൾക്ക് കൈമാറി ചിത്രമെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി.
മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് മദ്യം പ്രദർശിപ്പിക്കുന്നതും ആയുധങ്ങൾ പരസ്യമായി കാണിക്കുന്നതും ഗുരുതര കുറ്റമാണെന്ന് എസ്.പി സയ്യിദ് ഇമ്രാൻ മസൂദ് അറിയിച്ചു. കാഞ്ചൻ ദേവിക്കും വിശാൽ കുമാറിനുമെതിരെ കേസെടുത്തു.
തുടർനടപടികൾ പുരോഗമിക്കുകയാണ്.
English Summary
A woman in Bihar faces legal action after posting a “Rose Day” video showing a liquor bottle in a state where alcohol is banned. Police also investigated after a photo surfaced of her holding a licensed gun belonging to another person. Cases have been registered against her and the gun’s owner.
bihar-rose-day-video-liquor-gun-case
Bihar, Viral Video, Police Case, Liquor Ban, Social Media, India News, Legal Action









