ഉരുൾ പൊട്ടൽ മേഖലയിൽ പാറ ഖനനത്തിന് അനുമതി നല്കി; ലോറി തടത്തു നാട്ടുകാർ
ഇടുക്കി കഞ്ഞിക്കുഴിയിൽ ഉരുൾ പൊട്ടൽ മേഖലയിൽ വീട് നിർമ്മാണത്തിന് പാറ പൊട്ടിക്കാൻ അനുമതി നൽകിയ ജിയോളജി വകുപ്പിന്റെ നടപടിയിൽ പ്രതിക്ഷേധിച്ച് പാറ പൊട്ടിച്ച് മാറ്റാനുപയോഗിച്ച വാഹനം പ്രദേശവാസികൾ തടഞ്ഞു.
കഞ്ഞിക്കുഴി ചുരുളിപ്പതാലിലാണ് പാറയുമായി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞ് പ്രതിക്ഷേധിച്ചത്. വീട് നിർമ്മാണത്തിന്റെ പേരിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് അനുമതിവാങ്ങിയാണ് പാറ പൊട്ടിച്ചത്.
സ്‌ഫോടനം നടത്തി പാറ പൊട്ടിക്കരുതെന്ന് ഉത്തരവിൽ നിർദ്ദേശമണ്ടെങ്കിലും, സ്‌ഫോടനം നടത്തിയാണിപ്പോഴും പാറഖനനം നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വില്ലേജ് ഓഫിസിൽ നിന്ന് സ്റ്റോപ്പ് മെമ്മൊ നൽകിയിട്ടും പാറകടത്ത് തുടരുന്നതായി നാട്ടുകാർ പറഞ്ഞു.
പാറ പൊട്ടിച്ച് കടത്താൻ വേണ്ടി മാത്രമാണ് കെട്ടിട നിർമാണ അനുമതി നേടിയതെന്നും ,വരും ദിവസങ്ങളിൽ പാറ കടത്തിൻ അനുവദിക്കില്ലെന്നും പഞ്ചായത്തംഗം ജാൻസി സ്റ്റിഫൻ , ഊരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്ത് എന്നിവർ പറഞ്ഞു.
കളക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, വില്ലേജ്ഓഫിസർ എന്നിവർക്ക് പരാതി നൽകിയതായി പ്രദേശവാസികൾ പറഞ്ഞു.









