ഭോപാലിൽ വാഹനാപകടം: മലയാളികളായ ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു
ഭോപാലിലുണ്ടായ
ബൈക്കപകടത്തിൽ നേവി ഉദ്യോഗസ്ഥരായ രണ്ടു ദേശീയ കയാക്കിങ് താരങ്ങൾ മരിച്ചു.
ആലപ്പുഴ കൈനകരി തോട്ടുവാ ത്തല പഴയാറ്റിൽ വീട്ടിൽ രഘു നാഥന്റെ മകൻ വിഷ്ണു രഘുനാഥ് (26), പുന്നമട ഇത്തിപ്പറമ്പിൽ ആർ.ഐ. അജിത്തിന്റെ മകൻ അനന്തകൃഷ്ണൻ (18) എന്നിവരാണ് മരിച്ചത്.
ദേശീയ ഗെയിംസിൽ കയാ ക്കിങ്ങിൽ സ്വർണമെഡൽ ജേ താവാണ് വിഷ്ണു. കനോയിങ് താരമായ അനന്തകൃഷ്ണൻ 2024-ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ
ചരിത്രത്തിൽ ആദ്യമായി 5,000 മീറ്റർ സിംഗിൾ കനോയിങ്ങിൽ സ്വർണം നേടിയിരുന്നു.
ഇന്ത്യയെ പ്രതിനിധാനംചെ യ്ത് അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ഞായറാഴ്ച പ ലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടം.
കയാക്കിങ് പരിശീലനത്തി നു വേണ്ടിയാണ് കൊച്ചിയിൽ ജോലിചെയ്തിരുന്ന ഇവർ ഭോ പാലിലെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും.
അനന്തകൃഷ്ണന്റെ സംസ്കാരം തി ങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. വിഷ്ണുവിൻ്റെ സംസ്കാരം അഞ്ചി നു വീട്ടുവളപ്പിൽ.









