ഷിംല : ഹിമാചൽ പ്രദേശിലെ ഷിംലയിൽ സർക്കാർ സ്‌കൂളിലെ വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിക്കുകയും പാന്റിനുള്ളിലേക്ക് തേളിനെ ഇടുകയും ആക്രമിക്കുകയും ചെയ്ത് പ്രധാനാധ്യാപകനും അധ്യാപകരും
റോഹ്രു സബ് ഡിവിഷനിലെ ഖദ്ദാപാനി പ്രദേശത്തുള്ള ഗവ. പ്രൈമറി സ്കൂളിലാണ് ദലിത് വിദ്യാർത്ഥിയോട് ഉണ്ടായ ക്രൂരതയെന്ന് കുടുംബത്തിന്റെ ആരോപണം.
പ്രധാനാധ്യാപകൻ ദേവേന്ദ്രയും അധ്യാപകരായ ബാബു റാം, കൃതിക ഠാക്കൂർ എന്നിവരുമാണ് കുട്ടിയെ തുടർച്ചയായി മർദിച്ചതെന്നും പിതാവ് പറഞ്ഞു. ഒരു വർഷത്തിലേറെയായി മകനെ പതിവായി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതി പറയുന്നു.
ബെംഗളൂരുവിലെ വൃത്തിയുള്ള കുഴിയില്ലാത്ത റോഡുകൾ: വീഡിയോ വൈറലായി, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച
തേളിനെ പാന്റിനുള്ളിലേക്ക് ഇട്ട് പീഡനം; ചെവിയിൽ നിന്ന് രക്തം
സ്കൂൾ ശുചിമുറിയിലേക്കു കൊണ്ടുപോയി കുട്ടിയുടെ പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടുവെന്നതാണ് ഏറ്റവും ക്രൂരമായ പീഡനമായി പുറത്തുവരുന്നത്.
മർദനത്തെ തുടർന്ന് കുട്ടിയുടെ ചെവിയിൽ രക്തസ്രാവവും കർണപടത്തിന് ഗുരുതരമായ കേടുപാടുകളും സംഭവിച്ചു.
“ചുട്ടുകൊല്ലും” – ഹെഡ്മാസ്റ്ററുടെ ഭീഷണി
സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതെന്നും കുടുംബത്തെ അധ്യാപകർ ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ ആരോപിക്കുന്നു.
“പരാതിപ്പെട്ടാൽ നിങ്ങളെ കുടുംബസമേതം ചുട്ടുകൊല്ലും” എന്നായിരുന്നു ഹെഡ്മാസ്റ്ററുടെ ഭീഷണി.
ദലിത് വിദ്യാർത്ഥികളെ വേർതിരിച്ചു ഇരുത്തൽ
സ്കൂളിൽ മറ്റ് വിദ്യാർത്ഥികളോടൊപ്പം ഇരുത്തി ഭക്ഷണം നൽകാറില്ലെന്നും ദലിത് കുട്ടികളെ അപമാനകരമായ രീതിയിൽ വേർതിരിച്ചിരുത്താറുണ്ടെന്നും പിതാവ് ആരോപിച്ചു.
കേസെടുത്തു: എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം ഉൾപ്പെടുത്തി
പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു അധ്യാപകരുംതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.ശാരീരിക പീഡനം,ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപം,കുട്ടിയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റിയത്,അപമാനിക്കുന്ന പ്രവർത്തികൾ
എന്നിവ ഉൾപ്പെടുത്തി SC/ST (Prevention of Atrocities) Act പ്രകാരവും മറ്റ് IPC വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.സംഭവം സമൂഹത്തിൽ വ്യാപകമായ പ്രതിഷേധമുണർത്തിയിരിക്കുകയാണ്.
കുറ്റാരോപണങ്ങളുടെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണവും കുറ്റക്കാരിൽ നിർദാക്ഷിണ്യം നിയമനടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കളും പ്രാദേശിക സംഘടനകളും ആവശ്യപ്പെട്ടു.
കുട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.
English Summary
A Dalit Class 1 student in a government primary school in Shimla was allegedly tortured by the headmaster and two teachers, who reportedly beat him regularly









