ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കട്ടപ്പന താലൂക്ക് ആശുപത്രി.
ഗൈനക്കോളജി വിഭാഗമില്ലാത്ത താലൂക്ക് ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ എത്തിയ അമ്മയ്ക്കും കുഞ്ഞിനും ശുശ്രൂഷകൾ നൽകി ഡോക്ടർമാർ കരുതലായത്.
ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് കാഞ്ചിയാർ സ്വദേശിനിയായ സ്ത്രീയെ വീട്ടിൽ പ്രസവിച്ചതിനെത്തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
‘വട്ടത്തറയച്ചോ … കൊട്ടിക്കേറിക്കോ…’ പള്ളിമുറ്റത്ത് ചെണ്ടകൊട്ടാൻ പരിശീലിച്ച് വികാരിയും…!
ഉടൻതന്നെ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ശിശുരോഗ വിദഗ്ദ ഡോക്ടർ ഗ്രീഷ്മ മത്തച്ചൻ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് ആശുപത്രി ആർഎംഒ ഇൻചാർജായ ഇഎൻടി ഡോ. ബെറ്റിയെ വിളിച്ചു വരുത്തുകയുമായിരുന്നു.
ഗൈനക്കോളജിയുടെ സേവനം ലഭ്യമല്ലാത്ത കട്ടപ്പന താലൂക്കാശുപത്രിയിൽ ഡോ.ബെറ്റിയുടെയും ഡോ.ഗ്രീഷ്മയുടെയും അവസരോചിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കുവാൻ കഴിഞ്ഞത്.
കാഞ്ചിയാർ സ്വദേശിയായ യുവതിക്ക് ജൂലൈ ഏഴിനാണ് പ്രസവത്തിന്റെ തിയതി നൽകിയത്. ഇതിനിടയിലാണ് വീട്ടിൽ പ്രസവം നടന്നതും.
തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ഉടൻതന്നെ കട്ടപ്പന താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു.