രാജ്യത്ത് കഴിഞ്ഞ വർഷം കള്ളക്കടത്തിനിടെ പിടിച്ചെടുത്തത് 3400 കിലോ സ്വർണം. പിടിച്ചെടുത്ത കള്ളക്കടത്തു സ്വർണം മാറ്റുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക്. 2024-25 സാമ്പത്തികവർഷം, ഇത്തര ത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം ആർബിഐയുടെ കരുതൽശേ ഖരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ധന മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.
ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎം സിഐഎൽ) പുതിയ ആസ്ഥാനമന്ദി രം ഉദ്ഘാടനംചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കി യത്. എസ്പിഎംസിഐഎ ലിലാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന സ്വർണം സം സ്സരിച്ച് ശുദ്ധീകരിക്കുന്നത്.
സംസ്‌കരിച്ച് അന്താരാഷ്ട്രനിലവാരത്തിലു ള്ള ബുള്ള്യൻ ബിസ്‌കറ്റുകളാ ക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റുന്നത്. 2023-24 സാമ്പ ത്തികവർഷത്തിൽ ഡി ആർഐയും കസ്റ്റംസും ചേർന്ന് ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടു ണ്ടെന്നാണ് കണക്ക്.
നേരത്തേ, പിടിച്ചെടുത്ത സ്വർണം എസ്ബിഐവഴി ലേലം ചെയ്യുകയാ യിരുന്നു രീതി. ഇതുവഴി, പിടിച്ചെടുക്കു ന്ന സ്വർണം വീണ്ടും വിപണിയിലേക്കെ ത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക് മാറ്റാൻ തുടങ്ങിയത്.
പിടിച്ചെടുക്കുന്ന സ്വർണം ആർബിഐക്ക് കൈമാറുന്നതിലൂടെ ഇവ ഔദ്യോഗികസമ്പദ്വ്യവസ്ഥയിൽ ഫലപ്രദമായി ഉപയോഗിക്കാൻകഴിയു ന്നതായും മന്ത്രി പറയുന്നു. ഇത് രാജ്യ ത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന തിന് സഹായകമാകുന്നുമുണ്ട്.