ഇടുക്കി: ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കൊമ്പൊടിഞ്ഞാലിലാണ് സംഭവം. വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്.
പ്രദേശവാസിയായ ശുഭ, ഇവരുടെ അമ്മ, രണ്ട് ആൺമക്കളുമാണ് തീപിടുത്തമുണ്ടായ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ തന്നെയാണ് മരിച്ചതെന്ന് സംശയിക്കുന്നു.
നാലു വയസ്സുകാരൻ അഭിനവിന്റെ മൃതദേഹം മാത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങൾ ഇടുക്കി അടിമാലി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതിയ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളിയിലാണ് സംഭവം. ചന്ദനപ്പള്ളി സ്വദേശി ലിജോ, ലീന ഉമ്മൻ ദമ്പതികളുടെ മകൻ ജോർജ് സ്ഖറിയ ആണ് മരിച്ചത്.
വിദേശത്തായിരുന്ന കുടുംബം ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് മെയ് അഞ്ചാം തീയതിയായിരുന്നു ഇവരുടെ പുതിയ വീടിന്റെ പാലുകാച്ചൽ നടന്നത്.
മെയ് രണ്ടാം തീയതി ജോർജ് സ്ഖറിയയുടെ മാമോദീസ ചടങ്ങും നടത്തിയിരുന്നു. പുതിയ വീട്ടിൽ താമസം തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞാണ് രണ്ടു വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗം.
പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.