വെല്ലൂർ ജില്ലയിലെ 150 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻറെ നോട്ടീസ്; ഭൂമി വഖഫിന്റേതാണെന്നും താമസക്കാർ വാടക നൽകണമെന്നും ആവശ്യമെന്ന് റിപ്പോർട്ട്

ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് വെല്ലൂർ ജില്ലയിലെ കാട്ടുകൊലൈ ഗ്രാമത്തിലുള്ള 150 കുടുംബങ്ങൾക്ക് വഖഫ് ബോർഡിൻറെ നോട്ടീസ്. കാട്ടുകൊലൈയിലെ ഭൂമി പ്രാദേശിക ദർഗയുടേതാണെന്ന് അവകാശപ്പെട്ട് എഫ് സയ്യിദ് സദ്ദാം ആണ് നോട്ടീസ് അയച്ചത്. സർവേ നമ്പർ 362 ൽ രജിസ്റ്റർ ചെയ്ത വഖഫ് ഭൂമി കയ്യേറിയതായി അവകാശപ്പെട്ട് സദ്ദാം ബാലാജി എന്ന വ്യക്തിക്ക് അയച്ച നോട്ടീസാണ് പുറത്തുവന്നത്.

നോട്ടീസ് പ്രകാരം ബാലാജി, മസ്ജിദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു വീടും കടയും നിർമ്മിച്ചിട്ടുണ്ട്. അവിടെ താമസിക്കുന്നവർ പെർമിറ്റ് നേടുകയും, ഭൂമി വാടക നൽകുകയും, വഖഫ് നിയമങ്ങൾ പാലിക്കുകയും വേണം. അല്ലാത്തപക്ഷം നിയമപരമായി അവരെ പുറത്താക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

2021 ൽ പിതാവിന്റെ മരണശേഷം ദർഗയുടെയും പള്ളിയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത സയ്യിദ് സദ്ദാം, 1954 മുതൽ ഭൂമി വഖഫ് ബോർഡിന്റേതാണെന്നും അതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും വിവരിച്ചിട്ടുണ്ട്.

നോട്ടീസിന് പിന്നാലെ ആശങ്കയിലായ ഗ്രാമവാസികൾക്ക് വേണ്ടി ഇടപെട്ട കോൺഗ്രസ് എം എൽ എ ഹസൻ മൗലാന, വഖഫ് ഭാരവാഹികളുമായി സംസാരിച്ച ശേഷം ആരെയും ഇവിടെ നിന്ന് കുടിയിറക്കില്ലെന്ന ഉറപ്പ് നൽകി. എന്നാൽ, വഖഫ് ബോർഡിന് ഭൂമിയുടെ അവകാശവാദം അനുബന്ധ രേഖകൾ പ്രകാരം തെളിയിക്കാനായാൽ ഗ്രാമവാസികൾ വാടക നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിതാവ് ആ ഭൂമിയിൽ താമസിക്കുന്ന ആളുകളിൽ നിന്ന് വാടക വാങ്ങിയിരുന്നില്ലെന്നും എന്നാൽ ഇനി മുതൽ താമസക്കാർ വാടക നൽകാൻ തയ്യാറാകണമെന്നും സദ്ദാം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് നോട്ടീസുകൾ കൂടി അയയ്ക്കുമെന്നും മറുപടി ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് സദ്ദാം പറയുന്നത്.

150 കുടുംബങ്ങൾക്കും സമാനമായ നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് ഹിന്ദു മുന്നണി ഡിവിഷണൽ സെക്രട്ടറി പ്രവീൺ കുമാർ പറഞ്ഞു. വീടും ഉപജീവനമാർഗവും നഷ്ടപ്പെടുമെന്ന ഭയത്തിലുള്ള ഗ്രാമീണർക്ക് ഔദ്യോഗിക ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ (പട്ടകൾ) നൽകണമെന്ന് അദ്ദേഹം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

Other news

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ

പെന്തക്കോസ്ത് പ്രാർത്ഥനാലയത്തിൽ വൻ അഗ്നിബാധ പത്തനംതിട്ട: പത്തനംതിട്ടയിലെ പെന്തക്കോസ്ത് മിഷൻ പ്രാർത്ഥനാലയത്തിൽ വൻ...

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ...

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ തിരുവനന്തപുരം: അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ...

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട്

മക്കൾ ന്യൂസിലാൻഡിലാണോ? ഒരു സന്തോഷ വാർത്തയുണ്ട് വെല്ലിം​ഗ്ടൺ: പുതിയ വിസ നയം പ്രഖ്യാപിച്ച്...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ

അതിർത്തി കടന്നെത്തുന്നത് കൊലയാളി വാഹനങ്ങൾ IDUKKI: ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പിന്റെയും...

Related Articles

Popular Categories

spot_imgspot_img