web analytics

2025 ലെ പദ്മ പുരസ്‌കാരങ്ങൾ; സെപ്റ്റംബർ 15 വരെ ഓൺലൈനായി നാമനിർദ്ദേശം സമർപ്പിക്കാം

ന്യൂഡൽഹി: 2025 ലെ പദ്മ പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ഓൺലൈനായി സെപ്തംബർ 15 വരെ സമർപ്പിക്കാം. മെയ് ഒന്ന് മുതൽ നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചിരുന്നു.2025 Padma Awards; Nomination can be submitted online till September 15

2025 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. പത്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ തുടങ്ങിയവയ്‌ക്ക് നാമനിർദ്ദേശം സമർപ്പിക്കാം.

രാഷ്‌ട്രീയ പുരസ്‌കാര പോർട്ടലിൽ (https://awards.gov.in) ഓൺലൈനായി നാമനിർദ്ദേശങ്ങൾ നൽകാം. 1954 ലാണ് പദ്മ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

കല, സാഹിത്യം & വിദ്യാഭ്യാസം, കായികം, വൈദ്യശാസ്ത്രം, സാമൂഹിക സേവനം, ശാസ്ത്രം & എഞ്ചിനീയറിംഗ്, പൊതുകാര്യങ്ങൾ, സിവിൽ സർവീസ്, വ്യാപാരം & വ്യവസായം തുടങ്ങിയ മേഖലകളിൽ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളോ സേവനമോ കാഴ്ചവച്ചവർക്കാണ് അവാർഡ് നൽകുന്നത്.

എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ സർക്കാർ ജീവനക്കാർക്ക് പദ്മ അവാർഡിന് അർഹതയില്ല.

സ്ത്രീകൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, സമൂഹത്തിന് നിസ്വാർത്ഥ സേവനം നൽകുന്നവർ, ദിവ്യാംഗർ എന്നിവരിൽ നിന്ന് അർഹരായവരെ പുരസ്‌കാരത്തിന് ശുപാർശ ചെയ്യണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

പദ്മ പുരസ്‌കാരങ്ങൾ പീപ്പിൾസ് പദ്മയാക്കി മാറ്റാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പുരസ്‌കാരം നേടിയവരുടെ കാര്യം തന്നെയാണ് സർക്കാർ ഇക്കാര്യത്തിൽ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കിടയിൽ നിസ്വാർത്ഥ സേവനം നൽകിയ പുറംലോകം തിരിച്ചറിയപ്പെടാതെ പോകുന്ന നിരവധി പേരാണ് ഈ പുരസ്‌കാര നേട്ടത്തിലൂടെ രാജ്യം ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളായി മാറിയത്.

ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ (https://mha.gov.in) വെബ്‌സൈറ്റിലും പത്മ അവാർഡ് പോർട്ടലിലും (https://padmaawards.gov.in) ‘അവാർഡുകളും മെഡലുകളും’ എന്ന തലക്കെട്ടിൽ ലഭ്യമാണ്. ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിനൊപ്പം വെബ്‌സൈറ്റിൽ ലഭ്യമാണ്. ആഖ്യാന രൂപത്തിൽ പരമാവധി 800 വാക്കുകളുടെ അവലംബം ഉൾപ്പെടെ, അതത് മേഖലയിൽ ശുപാർശ ചെയ്യുന്ന വ്യക്തിയുടെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ / സേവനം വ്യക്തമായി രേഖപ്പെടുത്തണം”

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക യോഗം

തൃശൂർ പൂരം നടക്കുമോ? അന്തിമ തീരുമാനം നാളെ; ഹൈക്കോടതി അനുമതിയോടെ നിർണ്ണായക...

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ New...

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം Thiruvananthapuram: തലസ്ഥാനത്തെ പേട്ടയിലെ റെയിൽവേ...

‘ഞങ്ങളെ കണ്ടാൽ മുഖം തിരിക്കുന്നു’; വിവാഹത്തിന് ശേഷം കൂടെയുണ്ടായവർ അകന്നുപോയ അനുഭവം തുറന്ന് പറഞ്ഞ് വിദ്യയും അരുണും

‘ഞങ്ങളെ കണ്ടാൽ മുഖം തിരിക്കുന്നു’; വിവാഹത്തിന് ശേഷം കൂടെയുണ്ടായവർ അകന്നുപോയ അനുഭവം...

Related Articles

Popular Categories

spot_imgspot_img