ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ Bharatiya Janata Party നേടിയ വൻ വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. വിവിധ ജില്ലകളിൽ അക്രമ സംഭവങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലുകളും ഉയരുന്നുവെന്നാണ് വിവരം.
‘പരിവർത്തൻ’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി വിജയാനന്തരം സംസ്ഥാനത്തെ കലാപാന്തരീക്ഷത്തിലേക്ക് തള്ളിയിട്ടതാണെന്ന ആരോപണവുമായി All India Trinamool Congress രംഗത്തെത്തി. തൃണമൂൽ പ്രവർത്തകർക്ക് നേരെ ആക്രമണങ്ങളും പാർട്ടി ഓഫീസുകൾക്ക് നേരെ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
നാനൂർ മണ്ഡലത്തിൽ ഒരു തൃണമൂൽ പ്രവർത്തകൻ ബിജെപി അനുഭാവികളുടെ മർദനത്തിൽ കൊല്ലപ്പെട്ടുവെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കൊൽക്കത്തയിലെ ടോളിഗഞ്ച്, കസ്ബ എന്നിവിടങ്ങളിലടക്കം നിരവധി തൃണമൂൽ ഓഫീസുകൾ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹൗറ, കമർഹാതി, ബഹറാംപൂർ, ഭാരങ്കാർ തുടങ്ങിയ പ്രദേശങ്ങളിലുമുള്ള വിജയാഘോഷങ്ങൾ സംഘർഷങ്ങളിലേക്കാണ് വഴിമാറിയത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ തൃണമൂൽ പ്രവർത്തകരെ ലാത്തിയും മുളവടിയും ഉപയോഗിച്ച് ആക്രമിക്കുന്നതായും കാണാം. ഇതോടൊപ്പം ചില ഇടങ്ങളിൽ മാംസവ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. മാംസം വിൽപ്പന തുടരുകയാണെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന ഭീഷണിയും വ്യാപാരികൾക്ക് ലഭിച്ചതായാണ് വിവരം.
സംസ്ഥാനത്ത് നിയമസമാധാനം ഉറപ്പാക്കാൻ അധിക സുരക്ഷാ നടപടികൾ ആവശ്യമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
English Summary
After BJP’s major victory in West Bengal, reports of violence and clashes have emerged across the state, with Trinamool Congress alleging targeted attacks on its workers and offices.









