തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 105 കോടിയുടെ പൊരുത്തക്കേട്; നടൻ വിജയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്
Chennai: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം നേതാവും നടനുമായ Vijay സമർപ്പിച്ച നാമനിർദേശപത്രികയിലെ സ്വത്തുവിവരത്തിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്നു Madras High Court നിരീക്ഷിച്ചു. ഏകദേശം 105 കോടി രൂപയുടെ വ്യത്യാസം കാണപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിശദീകരണം തേടി ആദായനികുതി വകുപ്പിനോട് കോടതി നോട്ടീസ് അയച്ചു. ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്സ് (ഇൻവെസ്റ്റിഗേഷൻ) സമർപ്പിക്കേണ്ട റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് നിർദേശം.
നിയമസഭ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നിൽ ഏകദേശം 100 കോടി രൂപ വെളിപ്പെടുത്താത്തത് ഗുരുതര ക്രമക്കേടാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ചെന്നൈയിലെ പെരമ്പൂർ നിയോജകമണ്ഡലത്തിലെ വോട്ടറായ വി. വിഘ്നേഷ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് ജി. അരുള്‍ മുരുഗനും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നടപടികൾ സ്വീകരിച്ചത്.
ആദായനികുതി വകുപ്പിനൊപ്പം പെരമ്പൂർ, തിരുച്ചിറപ്പള്ളി മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാരോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
In Chennai, the Madras High Court observed discrepancies of around ₹105 crore in the asset declaration submitted by actor-politician Vijay along with his nomination papers for the Tamil Nadu Assembly elections.
vijay-asset-discrepancy-madras-high-court-notice
Vijay, Tamil Nadu Election, Madras High Court, Asset Declaration, Income Tax Department, Perambur, Tiruchirappalli, Politics News, India News









