ഗവർണറുടെ സുരക്ഷ അവലോകന യോഗം അവസാനിച്ചു.പൊലീസും സി.ആർ.പി.എഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യും. ഗവർണറുടെ വ്യക്തിഗത സുരക്ഷ CRPFന് നൽകും. യാത്രയിൽ മുന്നിലും പിന്നിലും ഉള്ളവഹനങ്ങളിൽ CRPF സംഘം.രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷയൊരുക്കും. ഗവർണറുടെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസ് ആയിരിക്കും. ഇന്ന് രാജ്ഭവനിൽ നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്.
ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ നേരത്തെ അറിയിച്ചിരുന്നു. കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി.പ്രതിഷേധത്തിന് പിന്നാലെവാഹനത്തിൽനിന്നും റോഡിലിറങ്ങി പ്രവർത്തകരോടും പോലീസിനോടും കയർത്ത ഗവർണർ റോഡിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന ഉറച്ച നിലപാടിൽ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്‌ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്.
Read Also : ഓടുന്ന ബസ്സിൽ വച്ച് 13 കാരിയെ ബലാൽസംഗം ചെയ്തു; ബന്ധുവായ 21 കാരൻ അറസ്റ്റിൽ