web analytics

താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റിന് കര്‍ശന നിബന്ധനകളോടെ ഗ്രീന്‍ സിഗ്നല്‍

താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റിന് കര്‍ശന നിബന്ധനകളോടെ ഗ്രീന്‍ സിഗ്നല്‍

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും.

പ്രദേശത്ത് ഉയര്‍ന്ന സംഘര്‍ഷവും പ്രതിഷേധങ്ങളും തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന പ്ലാന്റിന് കര്‍ശന ഉപാധികളോടെയാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷൻ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെയും ശുചിത്വമിഷന്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.

പ്ലാന്റിന്റെ പ്രവര്‍ത്തനത്തോട് കടുത്ത എതിർപ്പുമായി സമീപ പ്രദേശവാസികളും സമരസമിതിയും രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ യഥാർത്ഥ ആശങ്കകൾ പരിഗണിക്കാതെ അനുമതി നല്‍കിയതാണെന്ന് സമരസമിതി ആരോപിച്ചു.

അനുമതിക്കെതിരെ നാളെ മുതല്‍ പ്ലാന്റ് മുമ്പില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.


മാലിന്യ സംസ്‌ക്കരണം 20 ടണ്ണായി ചുരുങ്ങും

പുതിയ അനുമതിയുടെ ഭാഗമായി പ്ലാന്റിന് അനുസരണീയമായ ഒട്ടേറെ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പ്രതിദിന മാലിന്യ സംസ്‌ക്കരണ തോത് 25 ടണ്ണില്‍ നിന്നും 20 ടണ്ണായി കുറയ്ക്കും. പരിസര പ്രദേശങ്ങളില്‍ ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവയ്ക്കും.

പഴകിയ അറവ് മാലിന്യങ്ങള്‍ സ്വീകരിക്കുന്നില്ല; പുതുതായി എത്തിക്കുന്ന മാലിന്യങ്ങള്‍ മാത്രമേ സംസ്‌ക്കരിക്കുക എന്ന നിർദ്ദേശവും ബാധകമാകും.

സോഷ്യൽ മീഡിയയിൽ പരിചയം, ട്രേഡിംഗ് വാഗ്ദാനത്തിൽ 77 ലക്ഷം നഷ്ടം; വയനാട്ടില്‍ 58കാരനെ വഞ്ചിച്ച ഹരിയാന സ്വദേശി പിടിയിൽ

കടുത്ത നിരീക്ഷണം; വീഴ്ചയുണ്ടെങ്കില്‍ നടപടി

മാലിന്യം കൊണ്ടുവരുന്ന എല്ലാ വാഹനങ്ങളുടെയും വ്യക്തമായ വിവരങ്ങളും രജിസ്ട്രേഷനും പ്ലാന്റ് അധികൃതര്‍ ജില്ലാ ഭരണകൂടത്തോട് പങ്കുവെക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡും ശുചിത്വമിഷൻ പ്രതിനിധികളും പ്ലാന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിരീക്ഷിക്കും.

നിബന്ധനകളില്‍ വീഴ്ച വരുത്തുന്ന സാഹചര്യം സംഭവിച്ചാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തന അനുമതി പിന്‍വലിക്കുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടൊരോഗ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുര്‍ഗന്ധ പരാതികള്‍ എന്നിവ പരിഗണിച്ചുള്ള സമതുലിത ഇടപെടലാണ് പുതിയ തീരുമാനം ലക്ഷ്യമിടുന്നത്.

പ്ലാന്റ് പുനരാരംഭിക്കുന്ന സാഹചര്യത്തില്‍, പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും ഭരണകൂടം വാഗ്ദാനം ചെയ്യുന്ന നിയന്ത്രണങ്ങളും തമ്മില്‍ എത്രത്തോളം പൊരുത്തപ്പെടുമെന്നത് അടുത്ത ദിവസങ്ങളില്‍ വ്യക്തമാകും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img