web analytics

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

അയ്യപ്പസംഗമത്തിൽ പങ്കെടുക്കില്ലെന്ന് സുരേഷ്‌ഗോപി

ആലപ്പുഴ: ആഗോള അയ്യപ്പസംഗമത്തിൽ താൻ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ല എന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പ സംഗമത്തിലേക്കു ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നോട് പറയണമായിരുന്നു എന്നായിരുന്നു സുരേഷ് ഗോപി മറുപടി നൽകിയത്. ഇത്രയും കാലം എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി ആലപ്പുഴയിൽ മറുപടി നൽകി.

കഴിഞ്ഞദിവസം അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘ഞാനൊരു മന്ത്രിയാണെ’ന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സംഗമത്തിന് അദ്ദേഹത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ക്ഷണിച്ചിരുന്നെന്നും ഇതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചു.

പമ്പയിൽ ഈ മാസം 20ന് ആണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനറായി ടൂറിസം വകുപ്പ് അഡീഷനൽ ഡയറക്ടർ ശ്രീധന്യ സുരേഷിനെ നിയമിച്ചിരുന്നു. കൂടാതെ സ്റ്റിയറിങ് കമ്മിറ്റിയിലും ഇവർ അംഗമായിരിക്കും.

സംഗമത്തിന്റെ ഏകോപന ചുമതല ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർക്കു ആണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അധ്യക്ഷനായും ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കൺവീനറായും ഫുഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സർക്കാർ ആഘോഷമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. “അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ലെങ്കിൽ പിന്നെ എന്താണ്? ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്?” – രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

സർക്കാർ പരിപാടിയല്ലെങ്കിൽ പിന്നെന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാൻ മന്ത്രി പോയത്?. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് അയ്യപ്പ സംഗമം നടത്തുന്നതെങ്കിൽ ദേവസ്വം ബോർഡ് പ്രസിഡന്റല്ലേ പോകേണ്ടത്?.

തെരഞ്ഞെടുപ്പിന് നാലഞ്ചു മാസം മാത്രം ബാക്കിയിരിക്കെ ഇപ്പോൾ അയ്യപ്പ സംഗമം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടു തന്നെയാണെന്നും, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സംഘടനാത്മകമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് (TDB) സംഗമം നടത്തുന്നതാണെങ്കിൽ, ദേവസ്വം ബോർഡ് പ്രസിഡന്റല്ലേ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാൻ പോകേണ്ടത്? എന്തുകൊണ്ട് മന്ത്രിയാണ് ചെന്നത് എന്ന് അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പിന് വെറും മാസങ്ങൾ ബാക്കി നിൽക്കെ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“നാസ്തികനായ മുഖ്യമന്ത്രി ഭക്തരെ പഠിപ്പിക്കേണ്ട”

അദ്ദേഹം നാസ്തികനാണ്. അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 18 തവണ ശബരിമലയിൽ ദർശനം നടത്തിയ തനിക്ക് ഒന്നു മറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

പകരം നാസ്തികനായ മുഖ്യമന്ത്രി ഇതിനേപ്പറ്റി പറയുമ്പോൾ ആരെയാണ് ജനം വിശ്വസിക്കുകയെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

മുഖ്യമന്ത്രി താൻ 18 തവണ ശബരിമലയിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, സ്വയം നാസ്തികനായ മുഖ്യമന്ത്രി ഭക്തരുടെ വികാരങ്ങളെ പഠിപ്പിക്കേണ്ടതില്ല എന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

“മുഖ്യമന്ത്രി ദൈവവിശ്വാസിയല്ല. അയ്യപ്പ സംഗമം ആരാധനയുടെ ഭാഗമാണെന്ന് പറയുമ്പോൾ ജനങ്ങൾ ആരെ വിശ്വസിക്കണം?” – അദ്ദേഹം ചോദിച്ചു.

Summary: Union Minister Suresh Gopi clarified that he will not attend the Global Ayyappa sangamam and distanced himself from related controversies.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img