web analytics

യൂറോപ്പിന്റൈ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയായി വ്യാപിക്കുന്ന സംഘർഷങ്ങൾ

പശ്ചിമേഷ്യയിലും ഉക്രൈനിലും സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ അതിന് ഏറെ വില കൊടുക്കേണ്ടി വരുന്നത് യൂറോപ്പാണ്. ഉക്രൈൻ – റഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുകയറിയ എണ്ണവില യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയിൽ ഏറെ പ്രത്യാഘാതമുണ്ടാക്കി. യൂറോപ്പിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറി. മഞ്ഞുകാലം തള്ളിനീക്കാൻ ഗ്യാസിനും അമിതവില നൽകേണ്ടിവന്നു. യുക്രൈൻ യുദ്ധത്തിന് വില നൽകേണ്ടി വന്നത് പടിഞ്ഞാറൻ രാജ്യങ്ങളിലെ സാധാരണക്കാരാണ്. യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും ഉപരോധത്തിൽ വലഞ്ഞ റഷ്യയുടെ എണ്ണ മോഹവിലയ്ക്ക് കിട്ടിയതിനാൽ ഇന്ത്യയെയും ചൈനയെയും പ്രതിസന്ധി തീരെ ബാധിച്ചില്ല. പിന്നീട് എണ്ണവിലയുടെ കുതിപ്പ് മന്ദഗതിയിലായി.

എന്നാൽ ഒക്ടോബർ ഏഴിനു ശേഷം ഇസ്രായേൽ ഗസയിൽ നടത്തുന്ന ആക്രമണവും തുടർന്നുണ്ടായ ചെങ്കടലിലെ ഹൂത്തി വിമതരുടെ ചരക്കുകപ്പൽ ആക്രമണവും വീണ്ടും എണ്ണ വില കുതിയ്ക്കാൻ കാരണമാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണയും അനുബന്ധ ഉത്പന്നങ്ങളും കടന്നു പോകുന്ന ചെങ്കടലിലെ ചരക്കുഗതാഗതം അനിശ്ചിതത്വത്തിലാക്കാൻ ഹൂത്തികൾക്ക് കഴിഞ്ഞു. ചെങ്കടലിന് പുറത്ത് ഏദൻ കടലിടുക്കിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കർ ആക്രമിക്കപ്പെട്ടതോടെ ഇതുവഴിയുള്ള കപ്പലുകൾക്ക് ഇൻഷ്വറൻസ് നൽകിലെന്ന് ഇൻഷ്വറൻസ് കമ്പനികളും വ്യക്തമാക്കിക്കഴിഞ്ഞു. ഇത് യൂറോപ്പിന്റെ എണ്ണവിപണിയിൽ വലിയ പ്രതിഭലനമുണ്ടാക്കും. എണ്ണവിലയും എണ്ണ ഉത്പന്നങ്ങളുടെയും വില ഉയരുന്നത് പണപ്പെരുപ്പത്തിനും കൂടുതൽ വിലക്കയറ്റത്തിനും കാരണമാകും. നിലവിലുള്ള ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്താൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ഉക്രൈൻ-റഷ്യ യുദ്ധസമയത്തെ എണ്ണ പ്രതിസന്ധി മറികടക്കാൻ സൗദിയോട് ഉത്പാദനം വർധിപ്പിയ്ക്കാൻ യു.എസ്.ആവശ്യപ്പെട്ടിരുന്നു. എന്നാൽ യു.എസ്.നിർദേശം അന്ന് സൗദി തള്ളിയത് തിരിച്ചടിയായി. എണ്ണവില ഉയർന്നാൽ യൂറോപ്പിന് പിന്നാലെ വടക്കേ ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥയും പരിതാപകരമാകും. ഉക്രൈനിൽ റഷ്യ ഗോതമ്പ് കയറ്റുമതി തടഞ്ഞതോടെ ഒട്ടേറെ ആഫ്രിക്കൻ രാജ്യങ്ങൾ പട്ടിണിയിലേയ്ക്ക് നീങ്ങിയിരുന്നു. എണ്ണവില ഉയരുന്നതോടെ പണപ്പെരുപ്പത്തിൽ വലയുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ താറുമാറാകും. ചെങ്കടലിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ ആക്രമണങ്ങൾ ശക്തിപ്പെടുത്താനും കരയുദ്ധത്തിന് തയാറെടുക്കുന്നതായും സൂചനയുണ്ട്. യു.എസ്, യു.കെ. നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്നും പുറത്താക്കിയത് യുദ്ധത്തിന് മുന്നോടിയാണെന്നും കരുതുന്നു. ഇറാൻ നിർമിത ആധുനിക ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും കൈവശമുള്ള ഹൂത്തികൾ കരയുദ്ധം കൂടി തുടങ്ങിയാൽ ആഗോള സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലാകും.

Also read: ‘മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്’ ? അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അപഹാസ്യം: കെ സ് യു;

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img