ലളിതാ സഹസ്രനാമം ജപിക്കുന്നത് ഐശ്വര്യം, ആഗ്രഹസാഫല്യം, മോക്ഷം എന്നിവ ലഭിക്കുവാനും ദുരിതമോചനത്തിനും ഉത്തമം എന്നാണ് വിശ്വാസം. അതിനാല്‍ നിത്യവും ഇത് ജപിക്കുന്നത് ഉത്തമമാണ്. ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം പേരുകള്‍ ഉള്‍ക്കൊള്ളുന്ന ശാക്തേയ സ്‌തോത്രമാണിത്. ഓരോ നാമത്തിനും ഓരോ അര്‍ത്ഥമുണ്ട്.
ബ്രഹ്‌മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തില്‍ ആണ് ഇതുള്ളത്. ‘വശിനി, കാമേശി, അരുണ, സര്‍വേശി, കൗളിനി, വിമലാ, ജയിനി, മോദിനി’ എന്നീ 8 വാഗ്‌ദേവിമാര്‍ ‘ശ്രീവിദ്യാ ഭഗവതിയുടെ’ തന്നെ കല്പനയനുസരുച്ച് നിര്‍മ്മിച്ചതാണ് ഇത്.
ബ്രഹ്‌മജ്ഞാനം ഉണ്ടാവാന്‍ ഉതകും വിധത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ‘ശ്രീമാതാ’ എന്നു തുടങ്ങി ശിവശക്തിമാരുടെ ഐക്യത്തിലുള്ള ‘ലളിതാംബിക’ എന്ന പേരില്‍ പൂര്‍ണ്ണമാവുന്നു. ഭഗവതിസേവ മുതലായ ഏതൊരു ഭഗവതീ പൂജക്കും ഇത് ജപിക്കാറുണ്ട്. ചൊവ്വാഴ്ച, വെള്ളിയാഴ്ച, നവരാത്രി, പൗര്‍ണമി, കാര്‍ത്തിക, മകരചൊവ്വ ഭരണി, പത്താമുദയം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ജപിക്കുന്ന പതിവും ഉണ്ട്. സഹസ്രനാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാവുന്നതാണ്.
ശ്ലോകത്തിന് പിന്നിലെ കഥ…
മന്മഥന്റെ ഭസ്മത്തില്‍ നിന്ന് വന്ന ഭണ്ഡാസുരന്‍ എന്ന രാക്ഷസനെ കൊല്ലാന്‍ നാരദന്റെ ഉപദേശപ്രകാരം ദേവന്മാര്‍ അഗ്‌നിയാഗം നടത്തി. തന്റെ ധ്യാനത്തിന് ഭംഗം വരുത്തിയതിനാല്‍ ശിവന്‍ ഭസ്മമാക്കി. ഭണ്ഡാസുരന്റെ കയ്യില്‍ നിന്ന് ദേവന്മാരെ രക്ഷിക്കാന്‍ അഗ്‌നിയില്‍ നിന്ന് ലളിത ത്രിപുര സുന്ദരി വന്നു.
ദേവിയെ സ്തുതിക്കുന്നതും മന്മഥയുടെയും ഭണ്ഡാസുര സംഹാരത്തിന്റെയും കഥ ചര്‍ച്ച ചെയ്യുന്ന ശ്ലോകമായിരുന്നു ലളിതാ സഹസ്രനാമം. മറ്റ് സഹസ്രനാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ലളിതാദേവിയുടെ കല്‍പ്പനപ്രകാരം അഷ്ട വാക് ദേവതകള്‍ രചിച്ചതാണ് ലളിതാസഹസ്രനാമം, അതേസമയം മറ്റ് സഹസ്രനാമങ്ങള്‍ വേദവ്യാസാണ് ആളുകള്‍ക്ക് കൈമാറിയത്.
കുംഭകോണത്തിനടുത്തുള്ള തിരുമേച്ചൂരിലെ ലളിതാംബാള്‍ ക്ഷേത്രത്തില്‍ അഗസ്ത്യനാണ് സഹസ്രനാമം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. മറ്റൊരു ഐതിഹ്യം കാഞ്ചീപുരത്ത് ആരംഭിച്ചതെന്നാണ്.
Read Also: വിഘ്‌നങ്ങൾ അകറ്റാൻ നാളികേരം; ശ്രീഫലം എന്തെന്നറിയാം