രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ; നടപടി പുതിയൊരു കേസിൽ
പാലക്കാട്: കോൺഗ്രസ് നേതാവും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് കെ.പി.എം ഹോട്ടലിൽ നിന്ന് രാത്രി വൈകിയാണ് പ്രത്യേക അന്വേഷണസംഘം രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഗർഭച്ഛിദ്രവും ബലാത്സംഗവും ഉൾപ്പെടുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത രാഹുലിനെ ആലത്തൂരിലേക്ക് കൊണ്ടുപോകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
എന്നാൽ, എം.എൽ.എയെ ഇതുവരെ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്.
സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്ത സമയത്താണ് പൊലീസ് ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. യൂണിഫോമിൽ എത്തിയ പൊലീസ് സംഘം ആദ്യം റിസപ്ഷനിലുള്ളവരുടെ മൊബൈൽ ഫോണുകൾ കൈപ്പറ്റിയ ശേഷം രാഹുലിന്റെ മുറിയിലെത്തിയതായാണ് വിവരം.
ഇന്നലെ രാവിലെയാണ് രാഹുൽ പാലക്കാടെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞതിനെ തുടർന്ന് കെ.പി.എം ഹോട്ടലിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
English Summary
Congress MLA Rahul Mankootathil was taken into police custody late at night from a hotel in Palakkad. The action was based on a fresh complaint received via email, alleging rape and forced abortion. Police have recorded the woman’s statement and stated that the MLA would be taken to Alathur, though his lawyer claims he has not been produced at the police station yet. The incident has triggered significant political and legal attention.
rahul-mankootathil-mla-police-custody-palakkad-case
Rahul Mankootathil, Palakkad News, Congress MLA, Police Custody, Rape Case, Abortion Allegation, Kerala Politics, Breaking News, Special Investigation Team, Crime News









