web analytics

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക ദിവസം

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക ദിവസം

തിരുവനന്തപുരം:പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി ഉയർന്ന രാഷ്ട്രീയ തർക്കത്തിനിടെ, സിപിഐയുടെ കർശന നിലപാടിനെ തുടർന്ന് എൽഡിഎഫ് സർക്കാർ ഇന്ന് നിർണായക ദിനത്തിലൂടെയാണ് കടന്നുപോകുന്നത്.

പിഎം ശ്രീ കരാറിൽ ഒപ്പുവച്ച നടപടിക്കെതിരെ സിപിഐ മന്ത്രി സഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് എടുത്തതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 3.30ന് ചേരും.

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റും ഇന്ന് നടക്കും. രാവിലെ 9 മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ഓൺലൈൻ ആയി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിപിഐ മന്ത്രിമാർ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കരുതെന്ന തീരുമാനത്തിൽ ഒന്നിച്ചെത്തിയത്. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്റെ നിർദ്ദേശം സെക്രട്ടേറിയറ്റ് അംഗീകരിക്കുകയും ചെയ്തു.

കരാർ റദ്ദാകണം: സിപിഐയുടെ ആവശ്യം

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് വഴിമാറിക്കൊടുക്കുകയാണ് എന്ന ആരോപണമാണ് സിപിഐ ഉന്നയിക്കുന്നത്. കരാർ റദ്ദാക്കണമെന്നും, കേന്ദ്രസർക്കാരിനെ അതുസംബന്ധിച്ച് എഴുതി അറിയിക്കണമെന്നും സിപിഐ ഉറച്ച നിലപാടിലാണ്.

ഇതിനൊപ്പം, എൽഡിഎഫിനുള്ളിൽ സമവായ ശ്രമങ്ങളും പുരോഗമിക്കുകയാണ്. സർക്കാർ ഭിതിയിൽ വിള്ളലുണ്ടാവാതിരിക്കാനാണ് CPM ശ്രമങ്ങളെന്നാണ് സൂചന. കരാറിൽ നിന്ന് പിന്മാറുന്നതിന്റെ കാര്യത്തിൽ സി.പി.എം നിർണായക തീരുമാനമെടുക്കുമോ എന്നതും രാഷ്ട്രീയ വൃത്തങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു.

336 ഏക്കറിൽ പുത്തൂരിന്റെ വിസ്മയം: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക് സന്ദർശകർക്കായി തുറന്നു

കേരളം നോക്കി കാത്തിരിക്കുന്നത് അടുത്ത നീക്കങ്ങൾ

സിപിഐയുടെ നിലപാട് വ്യക്തമാക്കുന്നതുപോലെ, കരാർ റദ്ദാക്കുന്നതും കേന്ദ്രസർക്കാരിനെ വിവരം അറിയിക്കുന്നതും പൊതുവിൽ പ്രഖ്യാപിക്കുന്നതും നടന്നാൽ മാത്രം മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ തയാറാണെന്ന് സിപിഐ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

പിഎം ശ്രീ പദ്ധതി സംബന്ധിച്ച ഈ തർക്കം, സർക്കാർ പ്രവർത്തനങ്ങളിൽ കടുത്ത പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

എൽഡിഎഫ് സർക്കാരിന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ വിവാദത്തിന്റെ അടുത്ത ഘട്ടം എന്തായിരിക്കും എന്നതാണ് കേരളം മുഴുവൻ കാത്തിരിക്കുന്നത്.

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗവും സിപിഐ സെക്രട്ടേറിയേറ്റ് യോഗവും എൽഡിഎഫിന്റെ ഭാവി രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതായിരിക്കും.

വിദ്യാഭ്യാസ മേഖലയുടെയും സർക്കാരിന്റെ ഐക്യത്തിന്റെയും ഭാവി അപകടത്തിലാക്കാതെ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് ഇനി കേരളം മുഴുവൻ ഉറ്റുനോക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img