വെർട്ടിക്കൽ ടേക്ക് ഓഫിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ പൈലറ്റ് മരിച്ചു
ദുബായ് എയർ ഷോയിൽ ഇന്ത്യൻ വ്യോമശേഷിയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകർന്നു വീണത് വലിയ ദുഃഖത്തിനും ഞെട്ടലിനും കാരണമായി.
പ്രാദേശിക സമയം ഉച്ചയ്ക്കു 2.15ന് ആണ് തേജസ് തന്റെ പ്രകടനത്തിന്റെ ഭാഗമായി ആകാശത്തേക്ക് ഉയർന്നത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച, ഏറ്റവും പുരോഗമനമായ യുദ്ധവിമാനങ്ങളിൽ ഒന്നായ തേജസ് നിർമിച്ചിരിക്കുന്നത് ഹിന്ദുസ്ഥാൻ എയറോണോട്ടിക്കൽസ് ലിമിറ്റഡാണ്.
ഏകപൈലറ്റിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന, സിംഗിൾ എൻജിൻ, ലഘുഭാരം, അതിവേഗത്തിലും ചുരുങ്ങിയ സ്ഥലത്തേക്കും തന്ത്രപ്രധാന പ്രദേശങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയുന്ന യുദ്ധവിമാനമായാണ് തേജസിനെ വിലയിരുത്തപ്പെടുന്നത്.
തേജസിന്റെ എയർ ഷോ പ്രകടനത്തിനു മൊത്തം എട്ട് മിനിറ്റ് സമയം അനുവദിച്ചിരുന്നു. ആ നിശ്ചിത സമയത്തിനുള്ളിൽ വിമാനം രണ്ടുതവണ വിജയകരമായി റോൾ ഓവർ നടത്തി.
ഈ റോൾ ഓവർ പ്രകടനം അതിവേഗത്തിലും കൃത്യതയിലും ചെയ്യുന്ന ഒരു ഉയർന്ന നിലവാരമുള്ള വ്യോമസേനാ തന്ത്രമാണ്. പക്ഷേ മൂന്നാമത്തെ റോൾ ആരംഭിക്കാൻ പോകുമ്പോഴാണ് യുദ്ധവിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത്.
വെർട്ടിക്കൽ ടേക്ക് ഓഫിനിടെയുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ പൈലറ്റ് മരിച്ചു
നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം അതിവേഗത്തിൽ റൺവേയിൻ്റെ പരിധി കടന്ന് വിമാനത്താവളത്തിനു പുറത്തേക്കാണ് നീങ്ങിയത്. ചില നിമിഷങ്ങൾക്കകം തേജസ് നിലത്തേക്ക് ഇടിച്ചുവീണു.
വീഴ്ചയുടെ ശക്തിയും ഇന്ധനത്തിന്റെ അളവും ചേർന്നതോടെ വിമാനം വലിയ തീ ഗോളമായി പൊട്ടിത്തെറിക്കുകയും പ്രദേശം മുഴുവൻ കനത്ത പുക മൂടുകയും ചെയ്തു.
വിമാനത്താവളത്തിനടുത്തുള്ള രക്ഷാപ്രവർത്തകർ ഉടൻ സംഭവസ്ഥലത്തെത്തിയെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. വിമാനം പറത്തിയിരുന്ന പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.
എന്നാൽ ഔദ്യോഗിക പേരുവിവരങ്ങൾ പുറത്തുവിടുന്നത് ഇപ്പോഴും നീളുകയാണ്. പ്രകടനം നടത്താൻ ഇരുന്ന വിങ് കമാൻഡർ തേജേശ്വർ സിങ് ആയിരുന്നതായി മുൻകൂട്ടി ലഭിച്ച വിവരങ്ങളുണ്ട്.
എന്നാല്‍ അപകടസമയത്ത് വിമാനം പറത്തിയിരുന്നത് ഇതേ ഓഫീസറാണോയെന്ന് ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. എയർ ഷോയിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നിരവധി പൈലറ്റുകൾ പരിശീലനത്തിനും പ്രദർശനസുരക്ഷാ പരിശോധനകൾക്കും പങ്കെടുത്തതുകൊണ്ട് കൃത്യമായ വിവരങ്ങൾ സ്ഥിരീകരിക്കാൻ സമയമെടുക്കുകയാണ്.
ഇത്തരത്തിലുള്ള യുദ്ധവിമാനങ്ങൾ എയർ ഷോകളിൽ കൃത്യതയുള്ള പ്രകടനം നടത്തുന്നതിന് കൂടുതൽ പരിശീലനവും കർശനമായ പരിശോധനകളും ആവശ്യമാണ്.
തേജസിന്റെ പ്രകടനത്തിനുമുമ്പ് തന്നെ എല്ലാ സ്റ്റാൻഡേർഡ് സുരക്ഷാ പരിശോധനകളും സാങ്കേതിക വിലയിരുത്തലുകളും പൂർത്തിയാക്കിയിരുന്നു.
എന്നിരുന്നാലും മൂന്നാം റോൾ ഓവറിനിടെ സംഭവിച്ച അപ്രതീക്ഷിത നിയന്ത്രണലോപത്തിന്റെയും സാങ്കേതിക തകരാറിന്റെയും കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ല.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേകം അന്വേഷണ സമിതി രൂപീകരിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഈ അന്വേഷണ സമിതി യുദ്ധവിമാനത്തിന്റെ ബ്ലാക്ക് ബോക്സ്, ശേഷിപ്പുകൾ, സാങ്കേതിക ഡാറ്റ എന്നിവ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.
പൈലറ്റ് പരിശീലന രേഖകളും വിമാനത്തിന്റെ maintainance ലോഗുകളും പരിശോധിച്ച ശേഷമേ അന്തിമ നിഗമനത്തിൽ എത്തുവാൻ കഴിയൂ.









