web analytics

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കൊല്ലപ്പെട്ടത് പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ

കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരൻ ഹാഷിം മൂസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഓപ്പറേഷൻ മഹാദേവ് എന്ന് പേരിട്ട സൈനിക ദൗത്യത്തിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സേന ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ശ്രീനഗർ ദച്ചിഗാമിലെ ഹർവാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട മറ്റു ഭീകരരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരിൽ നേരത്തെ തന്നെ തിരിച്ചറിഞ്ഞവരിൽ ഒരാളാണ് ഹാഷിം മൂസ. ഇയാൾ പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗമായിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സിൽ പാര കമാൻഡറായിരുന്നു ഹാഷിം മൂസ. പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളാണിയാൾ.

കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും സുരക്ഷാഉദ്യോഗസ്ഥർക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്കർ ഭീകരർ ഹാഷിം മൂസയെ കശ്മീരിലേക്ക് വിട്ടത്. പാക്കിസ്ഥാൻ സൈന്യത്തിൻറെ ഭാഗമായ ഇയാളെ കശ്മീർ ദൗത്യത്തിനായി ലഷ്കറിന് അനുവദിച്ചതാകാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ആസിഫ് ഫൗജി, ഹാഷിം മൂസ എന്ന സുലൈമാൻ ഷാ,അബു തൽഹ എന്നിവരടങ്ങുന്ന അഞ്ച് അംഗ സംഘമാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. കശ്മീരിൽ നേരത്തെ നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2024 ഒക്ടോബറിൽ ഗന്ദർബാലിലെ ഗഗൻഗീറിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് ഇതരസംസ്ഥാനക്കാരും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു.

മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു

ശ്രീനഗർ: മൂന്ന് മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു. മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യവും, ജമ്മു കശ്മീർ പൊലീസും, സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷൻ മഹാദേവ് എന്ന ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്.

സൈനിക വൃത്തങ്ങളാണ് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ശക്തമായ ഏറ്റുമുട്ടൽ. രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം കാട്ടിൽ സംശയാസ്പദമായ ആശയവിനിമയം സൈനിക സംഘം പിന്തുടർന്നിരുന്നു – അതിന്റെ തുടർച്ചയായാണ് നടപടി. വധിച്ച മൂന്ന് ഭീകരരിൽനിന്ന് നിരവധി ഗ്രനേഡുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. അവർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാകാമെന്നാണ് കരുതപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ എല്ലാവരും “പ്രധാനപ്പെട്ട ആളുകളാണ്” എന്നുമാണ് സൈനിക വൃത്തങ്ങളുടെ പ്രതികരണം.

ഇന്ത്യയുടെ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂർ പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കെയാണ് ഈ ഏറ്റുമുട്ടലുണ്ടായത്, എന്നതിനാൽതന്നെ അതിനൊരു പ്രധാന രാഷ്ട്രീയവും ഭീകരവിരുദ്ധ താത്പര്യവുമുണ്ട്. ദൗത്യം ഇപ്പോഴും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഹൽഗാമിൽ നടന്നത് പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണം
പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്ത ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. ഇതുകൊണ്ടെന്നും ജമ്മു കശ്മീരിലെ സുരക്ഷ അന്തരീക്ഷം പൂർണമായും ഇല്ലാതായി എന്ന് പറയാൻ കഴിയില്ല.

കശ്മീരിൽ സമാധാനം ഉണ്ടാകരുത് എന്നാണ് പാക്കിസ്ഥാൻ ആഗ്രഹം. എന്നാൽ ജനങ്ങൾ തന്നെ ഇതിനെ എതിർത്ത് തോൽപ്പിക്കും.

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനുള്ള വലിയ തിരിച്ചടി ആയിരുന്നു. അതിനുശേഷം ജമ്മു കശ്മീർ മേഖലയിൽ ഒരു ആക്രമണവും നടത്താൻ പാകിസ്ഥാൻ തീാവ്രവദികൾക്ക് ധൈര്യം വന്നിട്ടില്ലെന്നും മനോജ് സിൻഹ വ്യക്തമാക്കി. പഹൽഗാമിൽ നടന്നത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും നിരപരാധികളായ ആളുകൾ ക്രൂരമായി കൊല്ലപ്പെട്ടുവെന്നും പറഞ്ഞ മനോജ് സിൻഹ, സംഭവം സുരക്ഷ വീഴ്ച തന്നെയാണെന്ന്നിസംശയം പറയാമെന്നും കൂട്ടിച്ചേർത്തു. പഹൽഗാമിൽ സംഭവിച്ചതെന്തോ അത് ദൗർഭാഗ്യകരമായ ഒരു കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ENGLISH SUMMARY:

Hashim Musa, the alleged mastermind behind the Pahalgam terror attack, is reportedly among the three militants killed in Operation Mahadev near Harwan, Srinagar. Official confirmation is awaited.

spot_imgspot_img
spot_imgspot_img

Latest news

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

Other news

കുടിവെള്ള പൈപ്പിലൂടെ വന്ന ‘അതിഥി’; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

കുടിവെള്ള പൈപ്പിലൂടെ വന്ന 'അതിഥി'; ഇടുക്കിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത്...

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം: പോത്തൻകോട്...

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; ‘തെറ്റിദ്ധാരണ’ ആണെന്ന് പറഞ്ഞ് കൈകഴുകി അധികൃതർ!

അസ്ഥികൂടം കണ്ടപ്പോൾ ബാങ്കിന് നിയമം മാറി; 'തെറ്റിദ്ധാരണ' ആണെന്ന് പറഞ്ഞ് കൈകഴുകി...

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി!

പാമ്പുകടിയേറ്റ മലപ്പുറം സ്വദേശി ആശുപത്രിയിലെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി! മലപ്പുറം: പാമ്പുകടിയേറ്റ യുവാവ് കടിച്ച...

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി പ്രഖ്യാപിച്ച് കൊച്ചി പോലീസ്

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

Related Articles

Popular Categories

spot_imgspot_img