ജലന്ധർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ. രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിനെ (63) ലിയോ പതിനാലാമന്‍ മാർപാപ്പ നിയമിച്ചു. ജലന്ധർ രൂപതയിലെ ഒട്ടേറെ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.
നിലവില്‍ രൂപതയുടെ ഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്ററായി സേവനം അനുഷ്ഠിച്ചുവരികയാണ് ഫാ.ജോസ്. പാലാ രൂപതയിൽപെട്ട ചെമ്മലമറ്റം ഇടവകാംഗമാണ്. നിലവില്‍ ഫഗ്വാരയിലെ സെന്റ് ജോസഫ്‌സ് പള്ളിയുടെ ഇടവക വികാരിയും സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിന്റെ ഡയറക്ടറുമാണ് അദ്ദേഹം.
1978-ല്‍ തൃശൂരിലെ മൈനര്‍ സെമിനാരിയിലാണ് ഫാ.ജോസ് തന്റെ പൗരോഹിത്യ ജീവിതം ആരംഭിച്ചത്. 1982നും 1991നും ഇടയില്‍ നാഗ്പുരിലെ സെന്റ് ചാള്‍സ് ഇന്റര്‍-ഡയോസെണ്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.
പിന്നീട് 2002 മുതല്‍ 2004 വരെ റോമിലെ പൊന്തിഫിക്കല്‍ അര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സ് നേടി. പിന്നീട് മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പിന്നീട് സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന്റെ പ്രിന്‍സിപ്പലായും നിയമിതനായി.
1996 മുതല്‍ 2002 വരെ, അമൃത്സറിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയുടെയും പിന്നീട് ജാന്‍ഡിയാല ഗുരുവിന്റെ ഡീനും ഇടവക പുരോഹിതനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. രൂപതാ വിദ്യാഭ്യാസ ബോര്‍ഡ്, പ്രെസ്ബിറ്ററല്‍ കൗണ്‍സില്‍, കരിസ്മാറ്റിക് ടീം എന്നിവയിലും അദ്ദേഹം അംഗമായിരുന്നു.