web analytics

കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ

കാണാതായ വീട്ടമ്മയുടെ മൃതദേഹം കായലിൽ

തിരുവനന്തപുരം ജില്ലയിലെ വർക്കല കാപ്പിൽ കായലിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെ മത്സ്യബന്ധനത്തിന് പോകുന്നവർ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇടവ കാട്ടുവിള സ്വദേശിയായ രമ്യ നിവാസിലെ ലാലി (46) ആണ് മരിച്ചിരിക്കുന്നത്.

രക്ഷിതാക്കളുടെ പരാതിയിൽ വടകര പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നുവെങ്കിലും, ഇന്ന് രാവിലെ കായലിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിവരം അറിഞ്ഞ് എത്തിയ അയിരൂർ പോലീസ് സംഘവും വർക്കല ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. ബോഡിക്ക് ഏകദേശം രണ്ട് ദിവസം പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുടെ വീടിന് സമീപത്തുള്ള കായലിലാണ് മൃതദേഹം കണ്ടെത്തപ്പെട്ടത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് തന്നെ നടത്തുമെന്ന് പോലീസ് അറിയിച്ചു. ലാലിയെ രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നും കാണാതായതായി മകൻ അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു.

ദുരൂഹ സാഹചര്യത്തിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെങ്കിലും, മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

ലാലിയുടെ ഭർത്താവ് മുമ്പ് മരിച്ചിരുന്നു. രമ്യ, രേഷ്മ, രഞ്ജിത് എന്നിവരാണ് മക്കൾ.ഭവത്തിൽ വടകരയിൽ കാണാതായ മേമുണ്ട ഹയർ സെക്കന്ററി ഹ്യൂമാനിറ്റീസ് രണ്ടാം വർഷ.

അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കയറ്റാതെ മകൻ

അച്ഛന്റെ മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി; മൃതദേഹം മുറ്റത്ത്, കൂട്ടായി അനാഥാലയത്തിൽ നിന്നെത്തിയ ഭാര്യയും; കണ്ണീരുണങ്ങാത്ത കാഴ്ച !

മൃതദേഹം അകത്തേക്കു കയറ്റാതെ മകനും മരുമകളും വാതിൽ പൂട്ടിപ്പോയി. പനി ബാധിച്ച് മരണപ്പെട്ട തോമസിനെ മണലൂര്‍ സാന്‍ ജോസ് കെയര്‍ഹോമിലായിരുന്നു കഴിഞ്ഞ പുലര്‍ച്ചെ അന്തരിച്ചത്.

അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിൽ ശുശ്രൂഷയ്ക്കായി രാവിലെ 9.30 ഓടെ കൊണ്ടുവരുമ്പോൾ, മരണവാർത്ത അറിയുമ്പോൾ തന്നെ മകനും മരുമകളും വീടിന്റെ വാതിൽ പൂട്ടിയെന്നാണ് അയല്‍വാസികൾ പറയുന്നത്.

നേരത്തെ, മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണെന്നും അന്തിക്കാട് പൊലീസിനു പരാതി നൽകിയിരുന്നു. തുടർന്ന് എട്ടുമാസം മുൻപാണ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളിൽ അന്തേവാസികളായത്.

തോമസ് മരിച്ചതോടെ, മൃതദേഹവും കാരമുക്ക് കൃപാസദനത്തില്‍ ആയിരുന്ന റോസിലിയെയും വീട്ടിലെത്തിച്ചു. എന്നാൽ, പലരും വിളിച്ചു പറഞ്ഞിട്ടും വീട് തുറക്കാൻ മകൻ കൂട്ടാക്കിയില്ല. ഇവർ വീട് പൂട്ടി പോയിരുന്നു.

പഞ്ചായത്തും അന്തിക്കാട് പോലീസും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോൺ സ്വീകരിച്ചില്ല. ഇതോടെ, വീട്ടിലേക്ക് കയറണ്ടതില്ലെന്നു റോസിലിയും തീരുമാനിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് അടക്കംചെയ്യുന്നതുവരെ മൃതദേഹം വീടിനു പുറത്തുതന്നെവച്ചു.

വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പല്‍ പള്ളിയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ജോയ്സിയാണ് അദ്ദേഹത്തിന്റെ മറ്റൊരു മകൾ, മരുമകൻ വിൻസൻ.

Summary:
A woman’s dead body was found in the lake at Varkala Kappil in Thiruvananthapuram district. The body was discovered around 1 AM today by fishermen heading out for fishing.



spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img