web analytics

അഭിഭാഷകരില്ലാതെ സർക്കാരിനെ വാദിച്ചു തോൽപ്പിച്ചു

അഭിഭാഷകരില്ലാതെ സർക്കാരിനെ വാദിച്ചു തോൽപ്പിച്ചു

കൊച്ചി: സംസ്ഥാന വനംവകുപ്പിനെതിരെ ഹൈക്കോടതിയിൽ നേരിട്ട് വാദിച്ചു ജയിച്ച സന്തോഷത്തിലാണ് പിഎച്ച്.ഡി വിദ്യാർത്ഥിനി മേയ്‌മോൾ. ഹർജിക്കാരിക്ക് അർഹതയുള്ള 45ലക്ഷം രൂപയിൽ ആദ്യഗഡുവായി നൽകിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയിൽ കെട്ടിവയ്ക്കാനാണ് ഉത്തരവായത്.

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കഴിഞ്ഞ 18ന് ഉത്തരവിട്ടത്.

വന്യജീവിശല്യം കാരണം റീബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം (കെ.ഡി.ആർ.പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭൂമിയുടെ നഷ്ടപരിഹാരത്തിനായി കോതമംഗലം തൃക്കാരിയൂർ കുർബാനപ്പാറ പൈനാടത്ത് മേയ്‌മോൾ പി. ഡേവിസാണ് ഒന്നരവർഷം അഭിഭാഷകരില്ലാതെ സർക്കാരിനെതിരെ പോരാടിയത്.

തൃക്കാരിയൂർ, കുർബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങൾക്കൊപ്പമാണ് മേയ്മോളും​ ക്യാൻസർ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത സർക്കാരിൽ അറിയിച്ചത്. എന്നാൽ 2023 ആഗസ്റ്റ് 22ന് നൽകിയ അപേക്ഷയിൽ നടപടിയുണ്ടായില്ല. മറ്റ് അപേക്ഷകർ മടിച്ചുനിൽക്കെ മേയ്മോൾ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഒടുവിൽ വക്കീൽ ഇല്ലാതെ കേസ് വാദിച്ചു. ഹർജിയിൽ രജിസ്ട്രി കണ്ടെത്തിയ 22 പോരായ്മകളുംപരിഹരിച്ചു.മൂന്നു മാസത്തിനുള്ളിൽ വനംവകുപ്പ് മുഴുവൻ തുകയും നൽകണമെന്ന് ഹൈക്കോടതി സിംഗിൾബെഞ്ച് വിധിച്ചു. പക്ഷേ, 45ലക്ഷം രൂപയിൽ 22.5ലക്ഷം നൽകി സ്ഥലം ഏറ്റെടുക്കാൻ വനം വകുപ്പ് ശ്രമിച്ചു. ഇതിനെതിരെ മേയ്മോൾ കോടതിയലക്ഷ്യ ഹർജി ഫയൽചെയ്തു. അനുകൂല വിധിയുണ്ടായിട്ടും വനംവകുപ്പ് അത് ലംഘിച്ചു. വീണ്ടും കോടതിയെ സമീപിച്ചപ്പോൾ വനംവകുപ്പ് പുനഃപരിശോധന ഹർജി ഫയൽ ചെയ്യുകയായിരുന്നു.

അതിനെതിരെ മേയ്മോൾ സമർപ്പിച്ച അപ്പീലാണ് ഇപ്പോൾ വിജയംകണ്ടത്. ഭൂമിയുടെ കൈവശാവകാശ രേഖകൾ വനംവകുപ്പിന് രജിസ്റ്റർചെയ്ത് നൽകിയശേഷം ഹർജിക്കാരിക്ക് തുകകൈപ്പറ്റാം.

ഭൂമി കൈമാറ്റ പദ്ധതി 2018ൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച റീ ബിൽഡ് കേരള ഡെവലപ്‌മെന്റ് പ്രോഗ്രാം. വന്യമൃഗശല്യമുള്ള വനപ്രദേശത്ത് താമസിക്കുന്ന,ആദിവാസികൾ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം.

തൃക്കാരിയൂർ പൈനാടത്ത് പരേതനായ ഡേവിസിന്റെയും മോളിയുടേയും മകളാണ് 35 കാരിയായ മേയ്‌മോൾ. ചരിത്രത്തിലും ആർക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായി. വന്യമൃഗശല്യമുള്ള കൃഷിഭൂമിയിൽ പിതാവിന്റെ മരണശേഷം അമ്മയും മകളും മാത്രമായിരുന്നു താമസം.

English Summary :

PhD student Meimol wins legal battle against the State Forest Department in the High Court. The court ordered the remaining ₹22.5 lakh of the ₹45 lakh compensation to be deposited within two weeks.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img