വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് വനംവകുപ്പ് ചെക്പോസ്റ്റ് കാർ ഇടിച്ചുതെറിപ്പിച്ച ശേഷം രക്ഷപ്പെട്ട കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനമൂളി സ്വദേശിയായ റഹീമാണ് പിടിയിലായത്.
അഗളിയിൽ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും കാർ നിർത്താതെ പോയതായി പൊലീസ് അറിയിച്ചു. തുടർന്ന് വാഹനം ആദ്യം ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു.
ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും വിജയം
അവിടെ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ കാർ ആനമൂളി വനംവകുപ്പ് ചെക്പോസ്റ്റ് ഇടിച്ചു തകർത്തു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ഏപ്രിൽ ആറിന് നടന്ന സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
English Summary:
Police have arrested the accused who rammed a car into a forest checkpost in Mannarkkad and injured a police officer before fleeing the scene. The incident occurred when the driver ignored signals to stop during a vehicle inspection and sped away, hitting an officer in the process. He then continued driving and crashed into the checkpost before escaping. After remaining on the run for several days, police tracked him down and took him into custody for further investigation.









