ഫിൻലൻഡിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. ഒളിവിലായിരുന്ന കാട്ടൂർ വെള്ളപ്പനാട്ട് മാക്സ് മില്ലൻ കോൽബേയെയാണ് (37) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപം നസ്രത്ത് ഏജൻസീസ് എന്ന സ്ഥാപനം തുടങ്ങി ഫിൻലൻഡിൽ ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയത്.
വ്യാജരേഖകളും മറ്റും നൽകി പലരിൽ നിന്ന് ഇയാൾ പണം വാങ്ങിയിട്ടുണ്ടെങ്കിലും കൊല്ലം സ്വദേശി വിജയൻ (42) മാത്രമാണ് പരാതി നൽകിയതെന്ന് പൊലീസ് പറഞ്ഞു. വിജയനിൽ നിന്നു പല തവണകളായി ആകെ 4.55 ലക്ഷം രൂപ വാങ്ങിയ ഇയാൾ സ്ഥാപനം പൂട്ടി മുങ്ങി.
പൊലീസ് കേസെടുത്തത്തോടെ നാടുവിട്ട ഇയാൾ ഇന്നലെ പ്രീതികുളങ്ങരയിലെ വാടക വീട്ടിൽ എത്തിയതായി പൊലീസിനു വിവരം ലഭിഛാഖത്തിനെ തുടർന്ന് എസ്ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു തട്ടിപ്പ് നടന്നത്.