കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന് വൈദ്യുതി ചോർന്നതിനെത്തുടർന്ന്
Kollam: കിഴക്കേ കല്ലടയിൽ വൈദ്യുതാഘാതത്തെ തുടർന്ന് 12 വയസുകാരന് ദാരുണാന്ത്യം. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനിൽ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവ് (12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
സംഭവസമയത്ത് വീട്ടിൽ സഹോദരി ആർദ്ര മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരനെ തിരഞ്ഞെത്തിയപ്പോൾ വീട്ടിനോട് ചേർന്ന ഷെഡിൽ തയ്യൽ മെഷീനിനരികിൽ പൊള്ളലേറ്റ് അബോധാവസ്ഥയിൽ കിടക്കുന്ന നിലയിൽ ആദിദേവിനെ കണ്ടെത്തുകയായിരുന്നു. ആർദ്രയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക അന്വേഷണത്തിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റർ മെഷീനിൽ നിന്നുള്ള വൈദ്യുതി ചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മെഷീൻ പ്ലഗ്ഗിൽ ഘടിപ്പിച്ച നിലയിലായിരുന്നു. ഇത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് കരുതുന്നത്. തയ്യൽ മെഷീനിലേക്കും വൈദ്യുതി പ്രവഹിച്ചതായും കണ്ടെത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary
In Kollam, a 12-year-old boy died after suffering an electric shock at his home in Kizhakke Kallada.
The boy was found unconscious with burn injuries near a sewing machine in a shed. He was rushed to the hospital but could not be saved.
Preliminary findings suggest that a faulty vibrator machine caused an electrical leak, leading to the accident.









