ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്ക് വിപണിയിൽ ‘പണി കിട്ടി’! ലോകത്തെ ആദ്യ 100 കമ്പനികളിൽ ഇനി ഒറ്റ ഇന്ത്യൻ കമ്പനി പോലുമില്ല
ന്യൂഡൽഹി: വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ആഗോള റാങ്കിങ്ങിലെ ആദ്യ 100 കമ്പനികളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ പുറത്തായി. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ കമ്പനികൾക്ക് ടോപ് 100 പട്ടികയിൽ ഇടം നേടാനാകാതെ പോകുന്നത്.
2025ന്റെ തുടക്കത്തിൽ Reliance Industries, Tata Consultancy Services, HDFC Bank എന്നീ മൂന്ന് ഇന്ത്യൻ കമ്പനികൾ ആദ്യ 100 പട്ടികയിൽ ഇടം നേടിയിരുന്നു. 2026ന്റെ തുടക്കത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് മാത്രമാണ് പട്ടികയിൽ തുടരാനായത്.
എന്നാൽ ആഭ്യന്തര ഓഹരി വിപണിയിലെ ശക്തമായ തിരുത്തലിനെ തുടർന്ന് റിലയൻസിന്റെ ഓഹരികളും ഇടിവ് നേരിട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയിൽ ഏഴ് ശതമാനവും ഈ വർഷം ഇതുവരെ 15 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ഇതോടെ ആഗോള റാങ്കിങ്ങിൽ റിലയൻസിന്റെ സ്ഥാനം 105ലേക്ക് താഴ്ന്നു.
2025ന്റെ തുടക്കത്തിൽ ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളുടെ ആദ്യ 500 പട്ടികയിൽ 15 ഇന്ത്യൻ കമ്പനികൾ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അത് ഒൻപതായി കുറഞ്ഞു.
അതേസമയം, 100 ബില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം ആറിൽ നിന്ന് മൂന്നായി ചുരുങ്ങി. നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‍ഡിഎഫ്‌സി ബാങ്ക്, Bharti Airtel എന്നിവയ്ക്കാണ് ഈ നേട്ടമുള്ളത്.
ആഭ്യന്തര വിപണിയിലെ അനിശ്ചിതത്വവും ഓഹരി വിലകളിലെ ഇടിവുമാണ് ഇന്ത്യൻ കമ്പനികളുടെ ആഗോള റാങ്കിങ്ങിലെ തിരിച്ചടിക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
English Summary
Indian companies have dropped out of the global top 100 list by market capitalization for the first time in four years. Reliance Industries, which remained in the rankings at the start of 2026, also slipped after a sharp correction in domestic markets. The number of Indian firms in the global top 500 has also declined significantly.









