web analytics

നവാബ് അബ്ദുൾ സമദിന്റെ 200 വർഷത്തിലധികം പഴക്കമുള്ള ശവകുടീരം പിടിച്ചെടുക്കാൻ ശ്രമം; “ജയ് ശ്രീറാം” വിളികളും മുഴക്കി ശവകുടീരത്തിൽ കാവിക്കൊടി കുത്തി

നവാബ് അബ്ദുൾ സമദിന്റെ 200 വർഷത്തിലധികം പഴക്കമുള്ള ശവകുടീരം പിടിച്ചെടുക്കാൻ ശ്രമം; “ജയ് ശ്രീറാം” വിളികളും മുഴക്കി ശവകുടീരത്തിൽ കാവിക്കൊടി കുത്തി

ലക്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നവാബ് അബ്ദുൾ സമദിന്റെ 200 വർഷത്തിലധികം പഴക്കമുള്ള ശവകുടീരം പിടിച്ചെടുക്കാൻ ശ്രമം. ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെയുള്ള തീവ്രഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

സംഭവം

ആയിരത്തോളം പ്രവർത്തകർ കാവിപ്പതാകകളും “ജയ് ശ്രീറാം” വിളികളും മുഴക്കി ശവകുടീരത്തിലെത്തുകയായിരുന്നു. സംഘം സ്ഥലത്ത് കാവിക്കൊടി സ്ഥാപിച്ച് പൂജ നടത്താൻ ശ്രമിക്കുകയും, വടികൾ ഉപയോഗിച്ച് ശവകുടീരത്തിൽ അക്രമം നടത്തുകയും ചെയ്തു. പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ചിലർ ശവകുടീരത്തിന് മുകളിലെത്തി കാവിപ്പതാക കുത്തുകയായിരുന്നു.

പോലീസ് ഇടപെടൽ

സംഭവം രൂക്ഷമായതോടെ പ്രാദേശിക പോലീസ്, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി (പിഎസി) എന്നിവരെ സ്ഥലത്തെത്തിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശവകുടീരത്തിനും പരിസരപ്രദേശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതായി
ഫത്തേപൂർ എസ്പി അനൂപ് കുമാർ സിങ് അറിയിച്ചു:

10 പേർക്ക് നേരെ നേരിട്ടും 150 പേരെ കണ്ടാലറിയാവുന്നവർ പട്ടികയിലും കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളെ ഉടൻ പിടികൂടുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

വിവാദത്തിന്റെ പശ്ചാത്തലം

വിഎച്ച്പിയും ബജ്രംഗ് ദളും ഉൾപ്പെടെയുള്ള സംഘടനകൾ അവകാശപ്പെടുന്നത്:

നവാബ് അബ്ദുൾ സമദിന്റെ ശവകുടീരം നിൽക്കുന്നത് 1000 വർഷം പഴക്കമുള്ള ഒരു ക്ഷേത്രത്തിന്റെ സ്ഥലത്താണ്.

ക്ഷേത്രം കൃഷ്ണനും ശിവനും സമർപ്പിച്ചതാണെന്നും, അതിനുള്ളിൽ ശിവലിംഗമുണ്ടെന്നും അവർ പറയുന്നു.

ചരിത്രപരമായ വിവരം

നവാബ് അബ്ദുൾ സമദിന്റെ ശവകുടീരം: 200 വർഷത്തിലേറെ പഴക്കം.

വിവാദ അവകാശവാദപ്രകാരം ക്ഷേത്രം: 1000 വർഷം പഴക്കമുള്ളതും, പിന്നീട് ശവകുടീരം പണിതതുമാണെന്നാണ് ആരോപണം

ന്യൂഡൽഹി: ഒഡീഷയിൽ ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയായ ചെഞ്ചു ഹാൻസ്ദ മാനസാന്തരപ്പെട്ട് ക്രിസ്ത്യാനിയായതായി റിപ്പോർട്ട്.

ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ ദയാശങ്കർ മിശ്രയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് ചെഞ്ചു ഹാൻസ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെ എങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താൻ ക്രിസ്തുമതം സ്വീകരിച്ചതെന്നും അഭിമുഖത്തിൽ വ്യക്തമാക്കി.

മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് ക്രിസ്ത്യാനിയായതെന്ന ചെഞ്ചു പറഞ്ഞു. കുറ്റബോധത്താൽ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു.

1999 ജനുവരി 22ന് അർദ്ധരാത്രിയിൽ വാഹനത്തിൽ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിൻസിനേയും മക്കളായ 10 വയസുള്ള

ഫിലിപ്പിനേയും ആറ് വയസുകാരനായ തിമോത്തിയേയും കിയോഞ്ച്ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിൽ വെച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ കൊലപ്പെടുത്തിയത്.

ദാരസിംഗ് എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ നേതൃത്വത്തിൽ നടന്ന ഹീനകൃത്യം ഇന്ത്യയെ നടുക്കി. ദാരാ സിംഗിനൊപ്പം ക്രൂരകുറ്റകൃത്യത്തിൽ പങ്കെടുത്ത പ്രതികളിലൊരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാൻസ്ദ.

ഒമ്പത് വർഷം ദുർഗുണ പരിഹാര പാoശാലയിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഗോത്രവർഗ വിഭാഗത്തിൽ പെട്ട ഇയാൾ ഗോ സംരക്ഷക സേനാ തലവനും ഗുണ്ട നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു ഇയാൾ.

‘അറിവില്ലാത്ത കാലത്ത് സംഭവിച്ചു പോയതാണ്. നിർദോഷിയായ ആ വിദേശിയയേയും മക്കളേയും കൊന്നതിന്റെ പശ്ചാത്താപം മൂലം ഇക്കാലമത്രയും ഞാൻ വെന്തുരുകുകയായിരുന്നു. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു.

ഇയാളുടെ ആദ്യ ഭാര്യ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. ഇതിനിടെ രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളിൽ ചിലരും പെട്ടെന്ന് ലോകത്തോട് വിട പറഞ്ഞു പോയി.

ഈ മരണങ്ങൾ തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. എന്നാൽ ഞാൻ മനസുഖം തേടി പോയ സ്ഥലങ്ങൾ നിരവധിയാണ്.

എനിക്ക് എവിടെ നിന്നും സമാധാനം കിട്ടിയില്ല. ഒടുക്കം ഞാൻ ക്രിസ്തുവിൽ രക്ഷതേടി അഭയം പ്രാപിക്കുകയായിരുന്നു. എന്നാൽ ആരും എന്നെ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല.

ബജ്രംഗ്ദൾ പ്രവർത്തകർ ഇത്തരത്തിൽ എന്താണ് ചെയ്യുന്നതെന്ന് അവർക്ക് അറിയില്ല. മനുഷ്യനെ ദ്രോഹിക്കുന്ന പണികളാണ് ചെയ്യുന്നത്. എന്റെ അന്തരാത്മാവിന്റെ പ്രേരണയാലാണ് ക്രിസ്തുവിന്റെ മാർഗത്തിലേക്ക് വന്നത്’ ഹാൻസ്ദ അഭിമുഖത്തിൽ വ്യക്തമാക്കി.

ഏതെങ്കിലും വൈദികന്റേയോ പാസ്റ്ററുടേയോ ഉപദേശത്താലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ഹാൻസ്ദ ക്രിസ്ത്യാനിയായി മാറിയതെന്ന് ഒഡീഷയിലെ വികാരിയായ ഫാദർ അജയകുമാർ സിംഗ് കാത്തലിക് കണക്ട്എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ചെങ്കുവിന്റെ ഗ്രാമത്തിൽ ഇത്തരത്തിൽ നിരവധി പേർ ക്രൈസ്തവ സഭകളിൽ ചേർന്നിട്ടുണ്ട്. വലിയ തോതിൽ ഒഡീഷയിലെ ദലിത്- ഗോത്രവർഗ വിഭാഗങ്ങളിൽപ്പെട്ട ക്രിസ്ത്യാനികൾ കൊടും പീഡനം അനുഭവിക്കുന്നുണ്ട്.

ബിജെപി അധികാരത്തിൽ വന്നശേഷം ക്രൈസ്തവ വേട്ടയാടൽ ഒരു പാട് വർദ്ധിച്ചിട്ടുണ്ടെന്ന് ഫാ. അജയകുമാർ അറിയിച്ചു.

ഈയടുത്ത കാലത്ത് കോൺഗ്രസ് മന്ത്രിയായിരുന്ന നാഗാർജുന പ്രധാൻ ക്രിസ്തുമതത്തിലേക്ക് ചേർന്നതും ഒഡീഷയിൽ വലിയ ചർച്ചാ വിഷയമാണ്.

ENGLISH SUMMARY:

In Uttar Pradesh’s Fatehpur, Bajrang Dal and VHP activists allegedly tried to seize the 200-year-old tomb of Nawab Abdul Samad, claiming it stands on a 1,000-year-old temple site. Police intervened to control the situation.

fatehpur-bajrang-dal-attack-nawab-abdul-samad-tomb

Fatehpur, UttarPradesh, BajrangDal, VHP, NawabAbdulSamad, TempleDispute, CommunalTension, IndiaNews, BreakingNews

spot_imgspot_img
spot_imgspot_img

Latest news

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

Other news

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Kochi: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....

അനധികൃത മാറ്റങ്ങൾ മിനിവാനുകളെ ‘കൊലയാളി’കളാക്കുന്നു; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്

അനധികൃത മാറ്റങ്ങൾ മിനിവാനുകളെ 'കൊലയാളി'കളാക്കുന്നു; നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ് Thiruvananthapuram: സംസ്ഥാനത്ത്...

അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം

അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം Thrissur: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയായ...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

Related Articles

Popular Categories

spot_imgspot_img