കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ജിത്തു അഷ്‌റഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് കുഞ്ചാക്കോ ബോബൻ, പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ എന്നിവരാണ്. മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ, സിബി ചാവറം എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് .
ഈ ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഹരിശങ്കർ (കുഞ്ചാക്കോ ബോബൻ )ഒരു വ്യാജ സ്വർണ്ണാഭരണ കേസ് അന്വേഷിക്കുന്നിടത്തുനിന്നാണ് . അയാളുടെ അന്വേഷണം ആ അഴിമതിയിലെ പ്രധാന പ്രതികളിൽ ഒരാളായ ചന്ദ്രബാബു(ജഗദീഷ് )വിലേക്ക് നയിക്കുന്നു. എന്നാൽ അയാൾക്ക് കാര്യങ്ങൾ മനസ്സിലാകുമെന്ന് തോന്നുന്ന സമയത്ത്, അപ്രതീക്ഷിതമായി ഒരു പോക്സോ കേസ് കണ്ടെത്തുന്നു, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും അന്വേഷണം വളരെ വലുതും തീവ്രവുമായ ഒന്നാക്കി മാറ്റുകയും ചെയ്യുന്നു.

പൊതുവെ പൊലീസ് അന്വേഷണങ്ങൾ ചുറ്റിപ്പറ്റിയുള്ളവയാണ് ഷാഹി കബീറിന്റെ കഥകൾ. തന്റെ മേലുദ്യോഗസ്ഥനെ ശാരീരികമായി ആക്രമിച്ചതിന് തരംതാഴ്ത്തപ്പെട്ട ഹരിശങ്കർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം. കോപാകുലനായ ആ വ്യക്തി വീണ്ടും സേനയിൽ ചേർന്ന ദിവസം തന്നെ ഒരു വ്യാജ സ്വർണ്ണമാല കേസ് ലഭിക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ചില അഭൂതപൂർവമായ സംഭവങ്ങളിൻ ചിത്രത്തിൽ അരങ്ങേറുന്നുണ്ട്.
ഹരിശങ്കറിന് പങ്കില്ലാത്ത കാര്യങ്ങളിൽ പോലും അയാൾക്കെതിരെ കുറ്റം ചുമത്തപ്പെടുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട നിഗൂഢത അദ്ദേഹം എങ്ങനെ പരിഹരിക്കുന്നു എന്നതാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുന്നത്. മാത്രമല്ല പ്രേക്ഷക മനസ്സുകളിൽ പിരിമുറുക്കം സൃഷ്ട്ടിക്കുന്ന ഒന്നാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ.