web analytics

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എമിറേറ്റ് വിമാനം അടിയന്തിരമായി മസ്‌ക്കറ്റിലിറക്കി

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ കുട്ടിക്ക് യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി മസ്‌ക്കറ്റില്‍ ഇറക്കി.

തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് അസ്വസ്ഥത ഉണ്ടായത്. അടിയന്തര മെഡിക്കൽ സഹായം നൽകേണ്ടതായി വന്നതിനാലാണ് വിമാനത്തെ വഴിതിരിച്ചുവിട്ടത്.

മസ്‌ക്കറ്റിലിറക്കിയതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിക്ക് എത്തേണ്ടിരുന്ന വിമാനത്തിന് അഞ്ചുമണിക്കൂര്‍ വൈകി.

മൂന്ന് മണിക്ക് സാധാരണയായി എത്തുന്ന ഈ വിമാനം പിന്നീട് നാല് മണിയോടെയാണ് ദുബായിലേക്ക് തിരിച്ചുപോകാറുള്ളത്.

പക്ഷേ വൈകിയെത്തുമെന്ന വിവരം ലഭിച്ചതോടെ സെക്യൂരിറ്റി മേഖലയിൽ കാത്തുനിന്നിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റാന്‍ അധികാരികൾ തീരുമാനിച്ചു.

വിമാനം രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ക്യാബിന്‍ ക്രൂവിന്റെ ജോലിസമയം പൂര്‍ത്തിയായതിനാല്‍ ദുബായിലേക്കുള്ള തുടര്‍യാത്ര റദ്ദാക്കി.

ക്രൂവിനെയും വിശ്രമത്തിനായി ഹോട്ടലുകളിൽ എത്തിച്ചു. തുടര്‍ന്ന് ക്രൂയുടെ വിശ്രമസമയം പൂർത്തിയായ ശേഷം, രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് തിരികെ പറന്നു.

ഈ വിവരങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ്‌സ് അധികൃതരാണ് സ്ഥിരീകരിച്ചത്.

English Summary

An Emirates flight from Dubai to Thiruvananthapuram made an emergency landing in Muscat after a child from Thiruvananthapuram developed health complications during the journey. Due to the diversion, the flight—scheduled to land at 3 AM—was delayed by about five hours. As the aircraft’s arrival was delayed, 330 passengers waiting in the security area were shifted to various hotels in the city.

Emirates, Muscat, Thiruvananthapuram Airport, Flight Delay, Emergency Landing, Dubai Flight, Aviation News

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം

ഫുട്‌ബോൾ മത്സരത്തിനിടെ തർക്കം തിരുവനന്തപുരം: ഫുട്‌ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ 19കാരൻ...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

Related Articles

Popular Categories

spot_imgspot_img