വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട് അടിച്ചു തകർക്കുകയും ചെയ്തു. അതിക്രമം ഭയന്ന് യുവതി വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. തുടർന്ന് സ്ഥലതെത്തിയ പോലീസ് സംഘത്തിലെ എസ്.ഐ.യെയും യുവാവ് ഉപദ്രവിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച അടിമലത്തുറ സ്വദേശി റോയിയെ(28) വിഴിഞ്ഞം പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ജീപ്പിനുളളിൽ കയറ്റിയപ്പോൾ ഇയാൾ സീറ്റുകളും വലിച്ചു കീറിയെന്ന് പോലീസ്.
യുവതിയുടെ വീട്ടിൽക്കയറി അതിക്രമം കാണിച്ചതിനും എസ്.ഐ ഉപദ്രവിച്ചതിനും സർക്കാർ മുതലുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
എസ്.ഐ.മാരായ സുജിത് ചന്ദ്രദാസ്, എസ്.ഐ.ദിനേശ്, പ്രശാന്ത്, സേവ്യർ, എസ്.സി.പി.ഒ. ഗോഡ് വിൻ, സി.പി.ഒ. ധനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്..
ഗ്രാമ്പിയിൽ ഇറങ്ങിയ കടുവ തനിയെ കൂട്ടിൽ കയറില്ല, മയക്കുവെടി വെക്കാനുള്ള ശ്രമം തുടരുന്നു
തൊടുപുഴ: ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കിജില്ലാ കലക്ടറാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
കാലാവസ്ഥ അനുകൂലമാണെങ്കിൽ ദൗത്യം രാവിലെ തന്നെ തുടങ്ങുമെന്ന് കോട്ടയം ഡിഎഫ് ഒഎൻ രാജേഷ് അറിയിച്ചു.
ഗ്രാമ്പി എസ്റ്റേറ്റിൻറെ പതിനാറാം ഡിവിഷനിലെ ചെറിയ കാട്ടിനുള്ളിലാണ് കടുവ ഒളിച്ചിരിക്കുന്നത്. കാലിലെ പരിക്ക് ഗുരുതരമായതിനാൽ രണ്ട് ദിവസമായി കടുവ ഇവിടെ തന്നെ തുടരുകയാണ്.
എന്നാൽ ഏതാനും മീറ്റർ മാത്രമാണ് കടുവ സഞ്ചരിച്ചിട്ടുള്ളത്. തനിയെ നടന്ന് കൂട്ടിൽ കയറാനാകില്ലെന്ന് മനസിലായതിനെ തുടർന്നാണ് മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്.
വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്‍റെയും അനുമോദിന്‍റെയും നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെക്കാനായി സ്ഥലത്തുണ്ട്.
എരുമേലി റേഞ്ച് ഓഫീസർ കെ ഹരിലാലിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് കൂട്ടിൽ വെച്ച് ചികിത്സ നൽകാനാണ് ഇപ്പോഴത്തെ തീരുമാനം.