web analytics

വിചാരണ നടപടികൾക്കിടെ ജഡ്ജിക്കുനേരെ അരി എറിഞ്ഞ് പ്രതി, ദുർമന്ത്രവാദമെന്ന് സംശയം

വിചാരണ നടപടികൾക്കിടെ ജഡ്ജിക്കുനേരെ അരി എറിഞ്ഞ് പ്രതി ദുർമന്ത്രവാദമെന്ന് സംശയം

ന്യൂഡൽഹി: വിചാരണ നടപടികൾ നടക്കുന്നതിനിടെ പ്രതി കോടതിക്കുള്ളിൽ അരി എറിഞ്ഞു. ഇതിനെത്തുടർന്ന് 10 മിനിറ്റ് നേരത്തേയ്ക്ക് കോടതി നടപടികൾ നിർത്തിവെക്കേണ്ടി വന്നു. കോടതി മുറിയിലെ പെരുമാറ്റത്തിന് ഡൽഹി അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ഒരു ദിവസത്തേക്കു തടവു ശിക്ഷ വിധിച്ചു. കോടതിയിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഡൽഹി അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് ഒരു ദിവസത്തെ തടവും 2000 രൂപ പിഴയും വിധിച്ചു.

ദുർമന്ത്രവാദത്തിന്റെ സ്വാധീനത്തിലാണ് പ്രതി ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയതെന്നാണ് സംശയിക്കുന്നത്. അരി നിലത്ത് നിറഞ്ഞതിനെ തുടർന്ന് കോടതി ജീവനക്കാരെ വിളിച്ച് വൃത്തിയാക്കേണ്ടി വന്നു. പ്രതിയുടെ അഭിഭാഷകൻ വെർച്വൽ ഹാജരായിരുന്നു, എന്നാൽ ഇനി നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

സർജൻ ആയ ഡോ. ചന്ദർ വിഭാസ് തന്നെയാണ് പ്രതി. നടപടിക്രമങ്ങൾ തടസപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രവൃത്തി “അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമാണ്” എന്ന് ജഡ്ജി പരാമർശിച്ചു. ഇത്തരം പ്രവൃത്തികൾ കോടതിയുടെ ഗൗരവത്തെയും നിയമവ്യവസ്ഥയുടെ അടിത്തറയെയും ഭീഷണിപ്പെടുത്തുന്നതാണെന്നും ജഡ്ജി വ്യക്തമാക്കി.

എങ്കിലും പ്രതി പിന്നീട് മുട്ടുകുത്തി ക്ഷമ ചോദിച്ചതും പശ്ചാത്താപം പ്രകടിപ്പിച്ചതും പരിഗണിച്ചാണ് കോടതി ശിക്ഷ ചുരുക്കിയത്.

കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം

കോഴിക്കോട്: ഗാർഹിക പീഡന കേസിൽ ഹാജരാകവേ കോടതിക്കുള്ളിൽ ജഡ്ജിയുടെ കണ്മുന്നിൽ ഭർത്താവിന്റെ കഴുത്തിന് കയറി പിടിച്ച് അതിക്രമം നടത്തിയ യുവതിക്ക് ജാമ്യം.

കോഴിക്കോട് മെഡിക്കൽ കോളേജ് സ്വദേശിനിയായ 29 വയസുകാരിക്കാണ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(രണ്ട്) ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭിക്കാൻ വൈകിയതുകൊണ്ട് യുവതിക്ക് ശനിയാഴ്ചയേ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ.

ഇന്നലെ ഉച്ചയോടെയാണ് ജെ.എഫ്.സി.എം മൂന്നാം കോടതിയിൽ സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ അരങ്ങേറിയത്. വേറിട്ട് കഴിയുന്ന യുവതിയും ഭർത്താവും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയിരുന്നു.

കേസ് നടക്കുന്നതിനിടയിൽ ഭർത്താവിനൊപ്പം കഴിയുന്ന കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് യുവത ബഹളം വെക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇടപെട്ട് ബഹളമുണ്ടാക്കരുതെന്ന് താക്കീത് ചെയ്‌തെങ്കിലും ഇത് കൂട്ടാക്കാതെ ഇവർ വീണ്ടും പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

ബഹളത്തിനിടയിൽ യുവതി ഭർത്താവിന്റെ കഴുത്തിന് പിടിച്ചുവെന്നും ടൗൺ പോലീസ് അധികൃതർ പറഞ്ഞു. ഈ സമയത്ത് കോടതി മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ യുവതിയെ പിടിച്ചുമാറ്റുകയായിരുന്നു.

തുടർന്ന് മജിസ്‌ട്രേറ്റിന്റെ നിർദേശ പ്രകാരം കൃത്യനിർവഹളം തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും യുവതിയെ റിമാൻഡ് ചെയ്യുകയുമായിരുന്നു. യുവതിക്ക് വേണ്ടി അഡ്വ. എൻ. സജ്‌ന കോടതിയിൽ ഹാജരായി.

രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ സംഭവം; കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്

ആലപ്പുഴ: രോഗിയുമായി പോകുന്ന ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനമോടിച്ചതിനാണ് നടപടി. തിങ്കളാഴ്ച ആർടിഒയ്ക്ക് മുൻപിൽ ഹാജരാകാൻ നിർദേശം നൽകി.

അതേസമയം സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു നൂറനാട് പൊലീസ് പറയുന്നു. ആദ്യഘട്ടത്തിൽ പരാതിയുമായി ആംബുലൻസ് ഡ്രൈവർ എത്തിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവാക്കൾ ക്ഷമ ചോദിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് ആംബുലൻസ് അസോസിയേഷൻ അറിയിച്ചിരുന്നു.

താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയാണ്‌ സംഭവം നടന്നത്. ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് യുവാക്കൾ വാഹനത്തിന് കുറുകെ കാർ നിർത്തിയിട്ട് യാത്ര തടസപ്പെടുത്തി വെല്ലുവിളി നടത്തുകയായിരുന്നു.

English Summary:

During trial in a Delhi court, an accused threw rice, halting proceedings for 10 minutes. Court sentenced him to 1-day jail and fined ₹2000.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

Related Articles

Popular Categories

spot_imgspot_img