ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം
കൊല്ലം: കൊല്ലത്ത് അമൃതുകുളങ്ങര ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് ചുറ്റികകൊണ്ട് അടിയേറ്റു.
ഇന്നലെ ഉച്ചയ്ക്കുണ്ടായ സംഘർഷത്തിന് തുടർച്ചയായി രാത്രിയിലും പ്രശ്നങ്ങളുണ്ടാവുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി.
ഇവർ പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും നാട്ടുകാർ പറയുന്നു.
പരിക്കേറ്റ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി
.
ലഹരിപാർട്ടിക്കിടെ സംഘർഷം; വിവരമറിഞ്ഞെത്തിയ പൊലീസിനെ ആക്രമിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസിനെയാണ് ആക്രമിച്ചത്.
പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടത്തിയത്.
ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്.
നല്ലെങ്കരയിൽ വെച്ച് സഹോദരങ്ങളായ അൽത്താഫും അഹദുമാണ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്.
ഇവരുടെ സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും ബെർത്ത് ഡെ പാർട്ടിക്ക് എത്തിയിരുന്നു.
തുടർന്ന് അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടന്ന ബർത്ത്ഡെ പാർട്ടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു.
പിന്നാലെ വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് എത്തി.
അൽത്താഫിൻ്റെ വീടിന് സമീപത്തേക്ക് എത്തിയ സംഘം തുടർന്ന് ഏറ്റുമുട്ടുകയായിരുന്നു.
സംഭവം കണ്ട് ഭയന്ന് പോയ അൽത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.
ഈ സ്ഥലത്തേക്ക് എത്തിച്ചേർന്ന പൊലീസ് സംഘത്തിന് നേരെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി
ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്.
തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ എട്ടു കേസുകളിൽ പ്രതിയാണ് ബ്രഹ്മജിത്ത്
English Summary :
Clashes broke out during the festival at Amruthakulangara Sree Krishnaswamy Temple in Kollam. The temple committee president was attacked on the head with a hammer. Locals reported that tensions continued into the night following the altercation that began yesterday afternoon