web analytics

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശിയായ 57 വയസുകാരൻ

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

തിരുവനന്തപുരം: തലസ്ഥാനത്തുവെച്ച് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം റിപ്പോർട്ട് ചെയ്തു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57 കാരൻ ചികിത്സയിൽ കഴിയവേ മരണപ്പെട്ടു.

കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം പ്രമേഹരോഗിയായിരുന്നു. കാലിൽ പരിക്ക് വന്നതിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

ഒരാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദമായ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

രണ്ടാം വിവാഹ രജിസ്ട്രേഷൻ:ആദ്യ ഭാര്യയെ കേള്‍ക്കാതെ രജിസ്‌ട്രേഷന്‍ പാടില്ല: ഹൈക്കോടതി

കേരളത്തിൽ പലരും ഈ രോഗബാധ മൂലം മരണമടഞ്ഞിട്ടുള്ള സാഹചര്യത്തിലാണ് പുതിയ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു.

രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിൽ ഇപ്പോഴും വെല്ലുവിളി നേരിടുന്നുവെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ജലാശയങ്ങൾ, മലിനജലത്തിൽ നീന്തൽ, മൂക്കിലൂടെ വെള്ളം കയറുക തുടങ്ങിയവ രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശിക്ക് ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നു. ഇടപ്പള്ളിയിൽ ജോലി ചെയ്യുന്നതിനിടെയാണ് രോഗലക്ഷണങ്ങൾ പ്രകടിച്ചത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം; മരിച്ചത് ആറ്റിങ്ങൽ സ്വദേശി

നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65 കാരൻ രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു.
ഒക്ടോബറിൽ മാത്രം 12 പേരാണ് അമീബിക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 കേസുകൾ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കേസുകൾ ആ മാസം റിപ്പോർട്ട് ചെയ്തത് ആരോഗ്യ മേഖലയെ കൂടുതൽ ജാഗ്രതയിലേക്ക് നയിക്കുന്നു.

ഈ രോഗം ആദ്യം പനി, തലവേദന, ഛർദ്ദി, കഴുത്തു മുറുക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. പിന്നീട് തലച്ചോറിൽ ഗുരുതരമായ രോഗം ഉണ്ടാക്കി **ജീവൻ നഷ്ടമാകുന്ന ** അവസ്ഥയിലേക്ക് എത്തിക്കുന്നു.

സമയത്ത് രോഗനിർണ്ണയവും ചികിൽസയും ലഭിക്കാതെപോയാൽ മരണം ഒഴിവാക്കുക വളരെ ദുഷ്കരം. മലിനജലവുമായി സമ്പർക്കം ഒഴിവാക്കുക, നീന്തൽ സമയത്ത് മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക, ശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ കൗതുകകരമായ ശാസ്ത്ര വിവരങ്ങൾ

ഇണയെ വിഴുങ്ങുന്ന പെൺ അനാക്കോണ്ടകൾ! വന്യജീവി ലോകത്തെ ചോരയിറങ്ങുന്ന പ്രണയത്തിന്റെ കൂടുതൽ...

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്! ഫലം വേഗത്തിൽ അറിയാനുള്ള വഴികൾ ഇതാ

കാത്തിരിപ്പിന് വിരാമം; പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന് വൈകിട്ട് 3-ന്!...

Related Articles

Popular Categories

spot_imgspot_img