web analytics

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി

ഇടുക്കി ചെറുതോണിയിൽ വ്യാജമദ്യ നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തിന് നേരെ വാറ്റുകാരന്റെ അതിക്രൂരമായ ആക്രമണം.

നാരകക്കാനം സ്വദേശിയായ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ അതിസാഹസികമായാണ് കീഴടക്കിയത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടയിലാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.

30 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പിടിയിലായ നാരക്കാനം തൈയ്യിൽ തോമസ് (65) ആണ് തങ്കമണി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ലിജോ ഉമ്മനെ ആയുധമുപയോഗിച്ച് പരിക്കേൽപ്പിച്ചത്.

ഇടുക്കി എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.ഡി. സജീവ് കുമാറിന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്.

ഉദ്യോഗസ്ഥർ വീട്ടിലെത്തിയതോടെ പ്രകോപിതനായ തോമസ് വാക്കത്തി ഉപയോഗിച്ച് എക്സൈസ് സംഘത്തെ വെട്ടാൻ തുനിയുകയായിരുന്നു.

ആക്രമണത്തിൽ ലിജോ ഉമ്മന്റെ മുഖത്തും കണ്ണിനും നെഞ്ചിനും കാൽമുട്ടിനും പരിക്കേറ്റു. ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് വെട്ടേൽക്കാതെ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

പരിക്കേറ്റ ഇൻസ്പെക്ടറെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച തോമസിനെ മറ്റ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെയാണ് പിടികൂടിയത്.

തോമസിന്റെ വീട്ടിൽ നിന്ന് വിൽപനയ്ക്കായി തയ്യാറാക്കിയ 30 ലിറ്റർ കോടയും മദ്യം വാറ്റാൻ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തിട്ടുണ്ട്.

പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരവും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എക്സൈസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മാരകായുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്ത കുറ്റത്തിന് ഇടുക്കി പോലീസ് പ്രതിക്കെതിരെ പ്രത്യേക കേസെടുത്തു.

ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയോര മേഖലകളിൽ വ്യാജമദ്യ നിർമ്മാണം ശക്തമാകുന്നു എന്ന പരാതികളെത്തുടർന്ന് എക്സൈസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

അക്രമി സംഘങ്ങളെ ഭയപ്പെടാതെ പരിശോധനകളുമായി മുന്നോട്ട് പോകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രിവന്റീവ് ഓഫീസർ ജയൻ പി ജോൺ, ഷിയാദ് എ, സിവിൽ എക്സൈസ് ഓഫീസർ ആനന്ദ് വിജയൻ എന്നിവരടങ്ങുന്ന സംഘമാണ് സാഹസികമായ ഈ റെയ്ഡിന് നേതൃത്വം നൽകിയത്.

പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

Related Articles

Popular Categories

spot_imgspot_img